ഗുവാഹത്തി: ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാൻ നിയമ പോരാട്ടം നടത്തിവന്ന ആസാം സ്വദേശി മരിച്ചു. മണിക് ദാസിനെയാണ് (60) മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗ്ലാദേശിയെന്ന മുദ്രകുത്തലിൽ ദാസിന് കടുത്ത മനോവിഷമവും മാനസിക സമ്മർദ്ദവുമുണ്ടായിരുന്നുവെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു. ആസാമിലെ മോരിഗാവ് ജില്ലയിലെ ബോർകൽ ഗ്രാമത്തിലാണ് മണിക് ദാസും കുടുംബവും താമസിച്ചിരുന്നത്.
ഇവിടെ ഉണക്കമീൻ വ്യാപരം നടത്തിയാണ് ജീവിച്ചിരുന്നത്. 2004ൽ ആസാം ബോർഡർ പോലീസ് മണിക് ദാസ് വിദേശിയാണെന്ന സംശയത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ജനുവരി 30ന് ദാസിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. തൊട്ടടുത്ത ദിവസമാണ് മൃതദേഹം കണ്ടെത്തിയത്.
അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ആത്മഹത്യക്കുറിപ്പ് കിട്ടിയിട്ടില്ലെന്നും മോറിഗാവ് എസ്.പി അപർണ നടരാജൻ പ്രതികരിച്ചു. വിദേശ ട്രൈബ്യൂണലിലെ കേസ് നടക്കുന്നുണ്ടായിരുന്നുവെന്നും ഇതിൽ അദ്ദേഹം അസ്വസ്തനായിരുന്നുവെന്നും അദ്ദേഹത്തിന്റെ ബന്ധുക്കൾ വെളിപ്പെടുത്തി.