പുരി: കുടുംബവുമായുള്ള അടുത്ത പരിചയം മുതലെടുത്ത് അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു. കുട്ടിയെ വീടിനു മുകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയാണ് മൃഗീയ പീഡനത്തിന് ഇരയാക്കിയത്. ഒഡീഷയിലെ പുരിയിലാണ് സംഭവം. സംഭവ ശേഷം ഒളിവിൽ പോയ ഇയാളെ കണ്ടെത്താനുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. ഞായറാഴ്ചയായിരുന്നു സംഭവം.
‘അറസ്റ്റാവാം, നടിയെ ആക്രമിച്ച കേസില്‍ നാളെ എട്ട് മണിക്ക് മുമ്പ് നിര്‍ണ്ണായക നീക്കം’
രക്ഷിതാക്കൾ പുറത്തുപോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ വീടിന് മുകളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ക്രൂരതയ്ക്ക് ഇരയാക്കുകയുമായിരുന്നു. അൽപസമയത്തിന് ശേഷം കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അമ്മയാണ് സംഭവം ആദ്യംകണ്ടത്. ഇതോടെ പ്രതി സംഭവ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. ജഗത്സിംഗ്പൂർ സ്വദേശിയാണ് പ്രതി.
പീഡനത്തിനിരയായ കുട്ടി നിലവിൽ കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പുരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില മോശമായതോടെയാണ് കട്ടക്കിലേക്ക് മാറ്റിയത്. പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇയാൾക്കെതിരേ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് കെവി സിങ് പറഞ്ഞു.