കല്‍പ്പറ്റ: വയനാട്ടില്‍ നവദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് തൊട്ടില്‍പ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെ (45) യാണ് കോടതി ശിക്ഷിച്ചത്.
നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ കല്‍പ്പറ്റ സെഷന് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.
also read: പിടിച്ചെടുത്ത അനധികൃത സൈലൻസറുകൾ റോഡ് റോളറുകൾ കയറ്റി ‘പൊളിച്ചടുക്കി’ മുംബൈ പോലീസ്
കേസിനാസ്പദമായ ഇരട്ടക്കൊലപാതകം നടന്നത് 2018 ജൂലായ് ആറിനായിരുന്നു. മോഷണം ചെറുത്തപ്പോഴാണ് വിശ്വനാഥന് ദമ്പതിമാരെ അടിച്ചുകൊലപ്പെടുത്തിയത്. വീട്ടില്‍ കയറിയ വിശ്വനാഥന് ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു.
ശബ്ദംകേട്ടുണര്‍ന്ന ഉമ്മറിനെയും ഫാത്തിമയെയും കൈയില്‍ കരുതിയിരുന്ന കമ്പിവടികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരണം ഉറപ്പാക്കിയശേഷം ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെടുത്തു.
ശേഷം വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറി വിശ്വനാഥന് രക്ഷപ്പെടുകയായിരുന്നു. രണ്ടുമാസത്തെ അന്വേഷണത്തിനൊടുവില്‍ സെപ്റ്റംബറിലാണ് പ്രതിയെ പിടികൂടിയത്. കേസില്‍ 2020 നവംബറിലാണ് വിചാരണ ആരംഭിച്ചത്.