75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ വേദിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ സംരംഭത്തെ പ്രശംസിച്ച് നടൻ ആർ മാധവൻ. തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി എഫക്റ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ട് വിശേഷങ്ങൾ പങ്കുവെച്ച് കാൻ വേദിയിൽ സംസാരിക്കുന്നതിനിടെയാണ് മാധവൻ കേന്ദ്രസർക്കാർ നയങ്ങളെ പ്രശംസിച്ചത്.
‘പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് തന്റെ ഭരണം ആരംഭിച്ചപ്പോൾ മൈക്രോ ഇക്കണോമിയും ഡിജിറ്റൽ കറൻസിയും അവതരിപ്പിച്ചു. ഇത് ഒരു ദുരന്തമായിരിക്കുമെന്നും പ്രാവർത്തികമാകാൻ പോകുന്നില്ലെന്നും വലിയൊരു വിഭാഗം സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. കർഷകരെയോ വിദ്യാഭ്യാസമില്ലാത്തവരോ ചെറിയ ഗ്രാമങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക് സ്മാർട്ട്ഫോണും അക്കൗണ്ടിങും കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പഠിപ്പിക്കാൻ പോവുന്നതെന്ന് ചോദിച്ചവരുണ്ട്. മൈക്രോ ഇക്കണോമി ഇന്ത്യയിലെ ഒരു വലിയ ദുരന്തമായി കണക്കാക്കപ്പെട്ടു.’
‘എന്നാൽ രണ്ടു വർഷങ്ങൾക്കുള്ളിൽ, കഥയാകെ മാറി. ലോകത്തിലെ ഏറ്റവും വലിയ മൈക്രോ ഇക്കോണമി ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. എന്തുകൊണ്ടാണ് അത് സംഭവിച്ചതെന്ന് നിങ്ങൾക്കറിയാമോ? അത് ഉപയോഗിക്കാൻ കർഷകർക്ക് വിദ്യാഭ്യാസം ആവശ്യമില്ലാത്തതിനാലാണിത്. അവർക്ക് പണം കിട്ടിയോ അതോ അവർ അയച്ച പണം ലഭിച്ചോ ഇല്ലയോ എന്നറിയാൻ ഫോൺ ചെയ്യും. അതാണ് പുതിയ ഇന്ത്യ.’- ആർ മാധവൻ പറഞ്ഞു.
also read- ആറുമാസത്തേക്ക് ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കാൻ എംവിഡി; സാവകാശം ചോദിച്ച് താരം
അതേസമയം മാധവന്റെ ആദ്യം സംവിധാന സംരഭമായ റോക്കട്രി: ദി നമ്പി എഫക്റ്റ് എന്ന ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽവ്യാഴാഴ്ച പ്രദർശിപ്പിച്ചു. ആർ മാധവൻ അഭിനയിച്ച് സംവിധാനം ചെയ്ത ചിത്രം വലിയ പ്രശംസയാണ് പിടിച്ച് പറ്റിയത്.