കൊല്ലം: പാളത്തില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കുന്നതിനിടെ ട്രെയിനിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലാണ് സംഭവം. വിളക്കുടി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ രണ്ടാം വാര്‍ഡ് അംഗവുമായ എം.റഹീംകുട്ടി (59), ആവണീശ്വരം കാവല്പുര പുത്തന്‍വീട് ഷാഹുല്‍ ഹമീദിന്റെ മകള്‍ സജീന (40) എന്നിവരാണ് മരിച്ചത്.
ചെങ്കോട്ട ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞായിരുന്നു സംഭവം. പാളത്തില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കാനുള്ള ശ്രമത്തിനിടെയാണ് റഹിംകുട്ടി അപകടത്തില്‍പ്പെട്ടത്. റഹിംകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പാളത്തില്‍ വീണ സജീനയെയും ട്രെയിന്‍ ഇടിക്കുകയായിരുന്നു.
also read:വഴിത്തർക്കത്തിനിടെ സംഘട്ടനവും കല്ലേറും; ഓട്ടോ ഡ്രൈവർ മരിച്ചു, രണ്ട് പേർ പിടിയിൽ
ഇരുവരും ട്രെയിന്‍ കയറാനായി ആവണീശ്വരം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ കാത്തുനില്‍ക്കുമ്പോഴാണ് അപകടമുണ്ടായത്. കൊല്ലത്തേക്കു പോകാനായി ട്രെയിന്‍ കാത്തു നില്ക്കുമ്പോള് റഹിംകുട്ടിയുടെ പോക്കറ്റില്നിന്നും മൊബൈല്‍ ഫോണ്‍ താഴെ വീണു.
ഇതെടുക്കാനായി റഹിംകുട്ടി പാളത്തില്‍ ഇറങ്ങിയ സമയത്താണ് ചെങ്കോട്ട – കൊല്ലം പാസഞ്ചര്‍ വന്നത്. പാളത്തില്‍നിന്ന് പ്ലാറ്റ്ഫോമിലേക്കു ചാടിക്കയറാന്‍ ശ്രമിച്ച റഹിംകുട്ടിയെ പ്ലാറ്റ്ഫോമില്‍നിന്ന സജീന സഹായിക്കാന്‍ ശ്രമിച്ചു.
സഹായിക്കാന്‍ ശ്രമിച്ചു.
വലിച്ചുകയറ്റാനുള്ള ശ്രമത്തില്‍ സജീന പാളത്തില്‍ വീണു. കയറാന്‍ ശ്രമിച്ച റഹിംകുട്ടിക്ക് പൂര്‍ണമായും മുകളിലെത്താനുമായില്ല. ഇതോടെ സജീന, പാഞ്ഞെത്തിയ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ കുടുങ്ങി. സജീന തല്‍ക്ഷണം മരിച്ചു. ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ കുടുങ്ങി റഹിംകുട്ടിയുടെ കാല് അറ്റുപോയി.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ റഹിംകുട്ടിയെ ഉടന്‍ തന്നെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നാടിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.