സോണിത്പുർ: ആസാമിൽ 500 രൂപയുടെ ബെറ്റിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിന്റെ തലയറുത്ത് യുവാവ്. കൊലപാതകത്തിന് ശേഷം അറുത്ത തലയുമായി 25 കി.മി നടന്ന് പോലീസ് സ്റ്റേഷനിലെത്തിയാണ് പ്രതി കീഴടങ്ങിയത്. ഹേംരാം എന്ന യുവാവാണ് മരിച്ചത്. കേസിൽ തുനിരാം മദ്രി എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ആസാമിലെ സോണിത്പൂർ ജില്ലയിലാണ് സംഭവം അരങ്ങേറിയത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ഫുട്ബോൾ മത്സരത്തിന് ശേഷമായിരുന്നു സംഭവം. ഫുട്ബോൾ മത്സരത്തിൽ തുനിരാം മദ്രിയും ഹേം രാമും രണ്ട് ടീമിനെയാണ് പിന്തുണച്ചിരുന്നത്.
എന്നാൽ മത്സരത്തിൽ ഹോം രാം പിന്തുണച്ച ടീം വിജയിക്കുകയായിരുന്നു. ബെറ്റായി പറഞ്ഞുവച്ച 500 രൂപ തുനിരാം മദ്രി നൽകിയതുമില്ല. ഇതുമായി ബന്ധപ്പെട്ട വഴക്കിനിടെയാണ് തുനിരാം മദ്രി ഹേംരാമിനെ മൂച്ചയേറിയ ആയുധമുപയോഗിച്ച് തലയറുത്തത്.
തുടർന്ന് അറുത്ത തലയുമായി രംഗപാറ പൊലീസ് സ്റ്റേഷനിലേക്ക് 25 കിലോമീറ്റർ നടന്നാണ് തുനിരാം എത്തിയത്. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.