ജിദ്ദ: തങ്ങളെ വേര്‍പ്പെടുത്തിയ ഡോക്ടറെ നീണ്ട പതിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം കാണാനെത്തി സയാമീസ് ഇരട്ടകള്‍. ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളായിരുന്ന ഹസനും മഹമൂദുമാണ് തങ്ങളുടെ ജീവതത്തിലെ ദൈവതുല്യനായ വ്യക്തിയെ കാണാനെത്തിയത്.
കുടലും മൂത്രസഞ്ചിയും ജനനേന്ദ്രിയവും ഒട്ടിച്ചേര്‍ന്നിരുന്ന നിലയിലായിരുന്നു സയാമീസ് ഇരട്ടകള്‍. ഇവരെ വേര്‍പെടുത്തി ഇരുശരീരമാക്കിയ റിയാദ് കിങ് സല്മാന് റിലീഫ് സെന്റര്‍ ജനറല്‍ സൂപ്പര്‍വൈസറും സയാമീസ് ശസ്ത്രക്രിയ സംഘം മേധാവിയുമായ ഡോ. അബ്ദുല്ല അല്‍ റബീഅയെയാണ് ഇരുവരും നേരില്‍ കണ്ടത്.
also read: രണ്ട് മക്കളും ഉക്രൈനിൽ മെഡിക്കൽ വിദ്യാർത്ഥികൾ; ആശങ്കയിൽ പാലക്കാട്ടെ മാതാപിതാക്കൾ
തങ്ങളുടെ രണ്ട് കുട്ടികളെ വേര്‍പെടുത്തിയതിനുള്ള നന്ദിയും കടപ്പാടും മാതാപിതാക്കള്‍ അദ്ദേഹത്തോട് പറയാന്‍ മറന്നില്ല. കൂടാതെ ചികിത്സിക്കുകയും ആവശ്യമായ സഹായങ്ങള്‍ ചെയ്യുകയും ചെയ്ത സൗദി മെഡിക്കല്‍ സംഘത്തിനോടുള്ള കടപ്പാടും അറിയിച്ചു.
2009ല്‍ ആണ് റിയാദിലെ നാഷനല്‍ ഗാര്‍ഡ് മന്ത്രാലയത്തിനു കീഴിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സെന്ററില്‍ വെച്ച് ശസ്ത്രക്രിയ നടന്നത്. അന്നത്തെ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇവരെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.
അന്ന് രണ്ടുപേര്‍ക്കും പത്തു മാസമായിരുന്നു പ്രായം. എട്ട് ഘട്ടങ്ങളായി 15 മണിക്കൂറെടുത്താണ് ഇവരെ വേര്‍പെടുത്തിയത്. ശസ്ത്രക്രിയക്കാവശ്യമായ ചെലവെല്ലാം സൗദി ഭരണകൂടം വഹിച്ചു. ഡോ. റബീഅയുടെ പതിനൊന്നാമത്തെ ശസ്ത്രക്രിയയായിരുന്നു അത്.