തൊടുപുഴ: മലയാളി യുവതിയെ ഖത്തറിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ കാഞ്ഞിരമറ്റം കിഴക്കനാട്ട് രാകേഷിന്റെ ഭാര്യ അര്‍ച്ചനയാണ് മരിച്ചത്. നാല്‍പ്പത് വയസ്സായിരുന്നു. ചൊവ്വാഴ്ചയാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദോഹ എംഇഎസ് ഇന്ത്യന്‍ സ്കൂളിലെ മുന്‍ അധ്യാപികയാണ് അര്‍ച്ചന. ഖത്തറിലെ സിബിക്യു ബാങ്ക് ജീവനക്കാരനാണ് രാകേഷ്. രാകേഷ് ജോലിസ്ഥലത്തും മക്കള്‍ സ്കൂളിലും പോയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഇവര്‍ എത്തിയപ്പോഴാണ് അര്‍ച്ചനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
also read: ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാൻ നിയമ പോരാട്ടം നടത്തിവന്ന ആസാം സ്വദേശി മരിച്ചു
ഹമദ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. നാട്ടില്‍ എത്തിക്കാന്‍ ശ്രമം നടത്തിവരുന്നു. കാര്‍ത്തിക്(11), ദേവു(ആറ്) എന്നിവരാണ് മക്കള്‍. ഇരുവരും ഖത്തര്‍ ലയോള ഇന്റര്‍നാഷനല്‍ സ്കൂള്‍ വിദ്യാര്‍ഥികളാണ്. തൊടുപുഴ കീരികോട് പറമ്പുകാട്ട് ശങ്കരപ്പിള്ള (ഉണ്ണി, റിട്ട. വില്ലേജ് അസിസ്റ്റന്റ്)- അമ്മിണി ദമ്പതികളുടെ മകളാണ് അര്‍ച്ചന. സഹോദരി: അഞ്ജന.