തിരുവനന്തപുരം: 33 വര്‍ഷത്തെ സേവനത്തിന് ശേഷം സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപി ആര് ശ്രീലേഖ ഇന്ന് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു. 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ് ആര് ശ്രീലേഖ.
കേരളത്തില്‍ നിന്ന് ഐപിഎസ് കേഡറില്‍ എത്തിയ ആദ്യ വനിത, കേരളത്തിലെ ആദ്യ വനിതാ പോലീസ് സൂപ്രണ്ട്, ആദ്യ വനിതാ ജില്ലാ പോലീസ് മേധാവി, ആദ്യ വനിതാ ഡെപ്യൂട്ടി പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍, സിബിഐ ഡെപ്യൂട്ടി പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍, ആദ്യ വനിതാ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍, ആദ്യ വനിതാ പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍, ആദ്യ വനിതാ റേഞ്ച് പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍, ആദ്യ വനിതാ പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, ആദ്യ വനിതാ വിജിലന്‍സ് ഡയറക്ടര്‍ ജനറല്‍ (ഇന്‍-ചാര്‍ജ്), ആദ്യ വനിതാ പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, ആദ്യ വനിതാ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ആദ്യ വനിതാ ജയില്‍ മേധാവി, ആദ്യ വനിതാ ഫയര്‍ & റെസ്ക്യൂ സര്‍വ്വീസ് മേധാവി, കേരളത്തിലെ ആദ്യ വനിതാ പോലീസ് ഡയറക്ടര്‍ ജനറല്‍, പിഎസ്സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ചോദ്യോത്തര വേളയില്‍ ആവര്‍ത്തിച്ച പോലീസ് ഓഫീസര്‍ എന്നിങ്ങനെ പോകുന്നു ആര് ശ്രീലേഖയുടെ വിശേഷണങ്ങള്‍.
യാത്രയയപ്പ് ചടങ്ങുകളൊന്നും വേണ്ടെന്ന് പറഞ്ഞാണ് സര്‍വ്വീസ് ജീവിതത്തില്‍ നിന്നുള്ള പടിയിറക്കം. സിവില്‍ സര്‍വ്വീസ് രംഗത്തേക്ക് പ്രത്യേകിച്ചും പോലീസിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവിന് പ്രേരകമായ പേരാണ് ആര് ശ്രീലേഖ. പോലീസുദ്യോഗസ്ഥ എന്നതിനൊപ്പം എഴുത്തുകാരിയായും തിളങ്ങിയിട്ടുണ്ട്. 2004-ല്‍ സ്തുത്യര്‍ഹമായ സേവനത്തിന് ഇന്ത്യന്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും 2013-ല്‍ വിശിഷ്ട സേവനത്തിന് ഇന്ത്യന്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്.
നീരാഴിക്കപ്പുറം, ജാഗരൂകന്, മരണദൂതന്, ലോട്ടസ് തീനികള്‍, കുഴലൂത്തുകാരന് എന്നിവയുള്‍പ്പെടെ പത്തോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ചേര്‍ത്തല എഎസ്പിയായാണ് തുടക്കം. തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ എസ്പിയായി സേവനം അനുഷ്ടിച്ചു. സിബിഐയില്‍ അഞ്ചു വര്‍ഷം എസ്പിയായി പ്രവര്‍ത്തിച്ചു. വിജിലന്‍സ്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഡിഐജിയായും ഐജിയായും എഡിജിപിയായും ജോലി ചെയ്തു. വിജിലന്‍സില്‍ മിന്നല്‍ പരിശോധനകള്‍ക്ക് തുടക്കമിടുന്നത് ആര് ശ്രീലേഖ നേതൃത്വം വഹിച്ച കാലത്താണ്.
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ സേയ്ഫ് കേരള പദ്ധതിക്ക് തുടക്കമിട്ടു. ജയില്‍ മേധാവിയായിരിക്കെ തടവുകാരുടെ പുനരിധിവാസത്തിനും ജയില്‍ നവീകരണത്തിനുമായി നിരവധി പദ്ധതികളാണ് തുടങ്ങിയത്. പോലീസില്‍ കാക്കിയിട്ട കാലം കുറവാണെങ്കിലും അനുഭവകഥകള്‍ ഏറ്റവും കൂടുതല്‍ എഴുതിയ ഓഫിസറാണ് ശ്രീലേഖ. ഭര്‍ത്താവ് ഡോ. സേതുനാഥ് പീഡിയാട്രിക് സര്‍ജനാണ്. മകന് ഗോകുല്‍നാഥ്.