കോട്ടയം: ജനതാദൾ (എസ്) മുൻ സംസ്ഥാന പ്രസിഡന്റും മുൻ വനം വകുപ്പുമന്ത്രിയുമായ പ്രൊഫസർ എൻ.എം ജോസഫ് നീണ്ടുക്കുന്നേൽ അന്തരിച്ചു. 79 വയസായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ പാലാ മരിയൻ മെഡിക്കൽ സെന്ററിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് പാലായിലെ വസതിയിൽ എത്തിക്കും. ശേഷം പൊതുദർശനത്തിന് വെയ്ക്കും.
മലയാളി താരം പിയു ചിത്ര വിവാഹിതയാകുന്നു; നിശ്ചയം കഴിഞ്ഞു, വരൻ പോലീസ് ഉദ്യോഗസ്ഥൻ
കോൺഗ്രസിന്റെ വിദ്യാർത്ഥിസംഘടനയായ കെഎസ്യുവിലൂടെയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. സംഘടനാ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചു. 1977 സംഘടനാ കോൺഗ്രസ് കൂടി ചേർന്ന് ജനതാ പാർട്ടി രൂപം കൊണ്ടപ്പോൾ അതിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു. 1981-83 കാലഘട്ടത്തിൽ ജനതാ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായി. 1984-1988 കാലഘട്ടത്തിൽ പാർട്ടിയുടെ കോട്ടയം ജില്ലാ പ്രസിഡണ്ട് ആയിരുന്നു. 1987 നിയമസഭാതിരഞ്ഞെടുപ്പിൽ പി.സി. ജോർജിനെതിരെ മത്സരിച്ച് ജയിച്ച് മന്ത്രിസ്ഥാനത്തും എത്തി.
സംസ്കാരം ബുധനാഴ്ച രണ്ട് മണിക്ക് പാലാ അരുണാപുരം സെന്റ് തോമസ് പള്ളിയിൽ വെച്ചാണ് നടത്തുന്നത്. ഭാര്യ: മോളി പ്രവിത്താനം. മക്കൾ: അനീഷ് ജോസഫ് (ബിസിനസ് – എറണാകുളം), അനിത (അധ്യാപിക എച്ച് എസ് എസ് – കൊഴുവനാൽ). മരുമക്കൾ: ലിസ് ജോർജ് നമ്പ്യാപറമ്പിൽ അഞ്ചിരി – തൊടുപുഴ (അധ്യാപിക എഞ്ചിനിയറിംഗ് കോളേജ് – ചൂണ്ടച്ചേരി), ജോസ് ജെയിംസ് പറമ്പുംമുറിയിൽ – കങ്ങഴ (ചാർട്ടേട് അക്കൗണ്ടന്റ്).