തൃശ്ശൂർ: ഗർഭിണിയായ യുവതിയ്ക്ക് നേരെ ഭർത്താവിൻറെ ക്രൂരമർദനം.ദേശമംഗലം വറവട്ടൂർ അയ്യോട്ടിൽ മുസ്തഫയുടെ 4 മാസം ഗർഭിണിയായ മകൾ ഫാരിസബാനുവാണ് മൃഗീയ മർദ്ദനത്തിന് ഇരയായത്. ഭർത്താവ്കടങ്ങോട് മനപ്പടി മണിയാറംകുന്ന് ഷെക്കീറിനെതിരെയാണ് പരാതി.
ദത്തുപുത്രൻ മരിച്ചതറിഞ്ഞില്ല; പിതാവ് മകനൊപ്പം കഴിഞ്ഞത് നാല് ദിവസം, ഒടുവിൽ!
കഴിഞ്ഞ ദിവസം രാവിലെ മകളെ ഷെക്കീർ ക്രൂരമായി മർദിച്ചുവെന്ന് മാതാവ് ലൈല ആരോപിച്ചു. ഗർഭിണിയെന്ന പരിഗണന പോലും നൽകിയില്ല. കട്ടിലിൽ ചേർത്ത് വച്ച് ഇടിച്ചുവെന്നും സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനം തുടർച്ചയായിരുന്നുവെന്നും മാതാവ് ലൈല ആരോപിച്ചു.
ഇവർക്ക് ആദ്യം ജനിച്ചത് പെൺകുട്ടി ആയതിലും ഭർത്താവ് ദേഷ്യം പ്രകടിപ്പിച്ചിരുന്നതായും പറയുന്നു. രണ്ടാം തവണ ഗർഭിണിയായത് അലസിപ്പിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മർദനം ഉണ്ടായിയെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.