മലപ്പുറം: വണ്ടൂർ ഏമങ്ങാട് വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിൽ നാൽപതിലധികം വീടുകളാണ് തകർന്നത്. ഏമങ്ങാട് ജുമാ മസ്ജിദിന് സമീപം ഏതാനും സെക്കൻറുകൾ മാത്രമാണ് കാറ്റ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തിയതിന് പിന്നാലെ ഹൃദയാഘാതം; താമരശ്ശേരി എസ്ഐ സനൂജ് അന്തരിച്ചു
ഏമങ്ങാട്ടും തൊട്ടടുത്ത ശാന്തി നഗറിലുമായാണ് നാൽപതിലധികം വീടുകൾക്ക് തകർന്നത്. ഏക്കറു കണക്കിന് കൃഷിയാണ് നശിച്ചത്. മുപ്പതിൽ അധികം വൈദ്യുതി കാലുകളും തകർന്നിട്ടുണ്ട്. റബറിനും തേക്കിനും വാഴക്കുമൊപ്പം കമുക്, കുരുമുളക് കൃഷികളും നശിച്ചു.
ജുമാമസ്ജിദിനും നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഗ്നിരക്ഷാ സേനയും ട്രോമ കെയർ വളണ്ടിയർമാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. നഷ്ടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായി വരികയാണ്.