ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. കരൂപ്പടന്ന മുസാഫരിക്കുന്ന് സ്വദേശിയായ അറക്കപ്പറമ്പിൽ ഹിളറി (മുത്തു-37)നാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.പി. പ്രദീപ് ശിക്ഷ വിധിച്ചത്.
മറ്റൊരു വിവാഹം കഴിക്കാന്‍ ആഗ്രഹം, ഭാര്യയെ കൊല്ലാന്‍ മരുമകള്‍ക്ക് പണം നല്കി 51കാരന്, അറസ്റ്റ്
പിഴയടയ്ക്കാത്തപക്ഷം രണ്ടുവർഷം കൂടുതൽ തടവ് അനുഭവിക്കേണ്ടി വരും. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. സിനിമോൾ ഹാജരായി. ഇരിങ്ങാലക്കുട സി.ഐ. ആയിരുന്ന ടി.എസ്. സിനോജാണ് ഈ കേസിൽ അന്വേഷണം നടത്തിയത്.