തൃശൂർ: തൃശ്ശൂർ മെഡിക്കൽ കോളജിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സെമിനാറിനെച്ചൊല്ലി വിവാദം. ആൺ-പെൺ വിദ്യാർത്ഥികളെ തമ്മിൽ മറകെട്ടി വേർതിരിച്ച് ഇരുത്തിയതാണ് വിവാദത്തിൽ കലാശിച്ചത്.
അധ്യാപികയായ അമ്മയോടൊപ്പം നടന്നുപോകുന്നതിനിടെ തീവണ്ടി തട്ടി; ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണമരണം
അതേസമയം, മുജാഹിദ് വിസ്ഡം ഗ്രൂപ്പാണ് സെമിനാർ നടത്തിയത്. പരിപാടിക്ക് കോളജ് യൂണിയനുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ‘ജൻഡർ പൊളിറ്റിക്സ്’ എന്ന വിഷയത്തിലായിരുന്നു സെമിനാർ.
ഇക്കഴിഞ്ഞ ആറാം തീയതിയാണ് വിസ്ഡം ഗ്രൂപ്പിന്റെ സിആർഐ യൂണിറ്റ് സെമിനാർ സംഘടിപ്പിച്ചത്. വിസ്ഡം ഗ്രൂപ്പിന്റെ തന്നെ വിദ്യാർത്ഥി നേതാക്കൾ തന്നെയാണ് പരിപാടിയിൽ പങ്കെടുത്തതും ഫേസ്ബുക്കിൽ പോസ്റ്റിട്ടതും. ഈ പോസ്റ്റിലെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ചർച്ചയാക്കിയത്. സംഭവം വിവാദമായതോടെ കോളജ് യൂണിയൻ വിശദീകരണവുമായി രംഗത്തുവരികയായിരുന്നു.