കൽപ്പറ്റ: വയനാട് മാനന്തവാടി കബനി പുഴയിൽ തലയില്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തി. ചങ്ങാടകടവ് പാലത്തിന് സമീപത്താണ് നാട്ടുകാർ മൃതദേഹം കണ്ടത്. പുരുഷന്റേതാണെന്നാണ് നിഗമനം. തലയില്ലാത്തതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. വെള്ളത്തിൽ പൊങ്ങി കിടന്ന മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു.
ഒന്നിച്ച് യുദ്ധവിമാനം പറത്തി അച്ഛനും മകളും, ഇന്ത്യന്‍ വ്യോമയാന ചരിത്രത്തില്‍ ഇതാദ്യം
പുഴയ്ക്ക് കുറുകെയുള്ള പാലത്തിൽ നിന്ന് തൂങ്ങിമരിക്കാൻ കെട്ടിയ നിലയിലുള്ള കയർ ലഭിച്ചതായി റിപ്പോർട്ട് ഉണ്ട്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം അഴുകിയതിനെ തുടർന്ന് തല വേർപെട്ടിരിക്കാം എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.