ആലപ്പുഴ: വീട്ടിൽ വളർത്തിയ മുയലുകളെ ദാരുണമായി കൊന്ന നിലയിൽ കണ്ടെത്തി. ചാത്തനാട് വാർഡിൽ മട്ടാഞ്ചേരി പാലത്തിനു സമീപം ആഗ്നസ് വില്ലയിൽ കൊച്ചി അക്വിനാസ് കോളജ് റിട്ട. പ്രഫസർ ജോസൻ ഫെർണാണ്ടസിന്റെ വീട്ടിലെ 8 മുയലുകളെയാണ് അജ്ഞാതർ കൊന്നു തള്ളിയത്.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം, 16 കുട്ടികള്‍ ആശുപത്രിയില്‍
3 കൂടുകളിലായി വളർത്തിയിരുന്ന 9 മുയലുകളിൽ 8 എണ്ണത്തിനെയാണ് കൊലപ്പെടുത്തിയത്. കൂട്ടിൽ അടച്ചിട്ടിരുന്ന മുയലുകൾ വീടിനു മുന്നിലെ ഷെഡിൽ നിലത്ത് ചത്തു കിടക്കുകയായിരുന്നു. തലയ്ക്ക് അടിച്ചോ മറ്റോ കൊന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 6.30ന് ആണ് ഇവ ചത്തുകിടക്കുന്നത് കണ്ടത്. ഒരു മുയൽ മാത്രം ജീവനോടെ കൂട്ടിലുണ്ടായിരുന്നു. പരാതി നൽകിയതിനെ തുടർന്ന് നോർത്ത് പോലീസ് എത്തി.
മുയലുകൾ ചത്തത് നെഞ്ചിനുണ്ടായ കനത്ത പ്രഹരമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വാരിയെല്ലുകൾ തകർന്ന് ശാസ്വകോശത്തിലുൾപ്പെടെ ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണകാരണമെന്ന് സീനിയർ വെറ്ററിനറി സർജൻ ഡോ. പി.ആർ. ജയകുമാർ പറഞ്ഞു.