തിരുവനന്തപുരം: ആറ്റിങ്ങലിൽ കാർ ടാങ്കർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകനു മരിച്ചത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ടാങ്കർ ലോറിയിൽ കാർ ഇടിപ്പിച്ച് അപകടം സൃഷ്ടിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. തിരുവനന്തപുരം നെടുമങ്ങാട് നല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജൻ, മകൻ ശിവദേവ് (12) എന്നിവർ മരിച്ചത്.
ഇരുവരും സഞ്ചരിച്ചിരുന്ന കാർ ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് വെച്ച് ഇന്നലെ രാത്രിയോടെയായിരുന്നു അപകടത്തിലായത്. തിരുവനന്തപുരം കെഎസ്ആർടിസി സ്റ്റാൻഡിൽ പെട്രോൾ നിറയ്ക്കുന്നതിന് പോയ പെട്രോൾ ടാങ്കറിലാണ് കാർ ഇടിച്ചത്. രാത്രി പതിനൊന്നരയോടെയാണ് മാമം പെട്രോൾ പമ്പിന് സമീപം വെച്ചായിരുന്നു അപകടമുണ്ടായത്. ഇന്ധന ടാങ്കറിന്റെ നിയന്ത്രണം നഷ്ടമാകാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
അതേസമയം, സംഭവത്തിന് ഏകദേശം അരമണിക്കൂർ മുമ്പ് രാത്രി 10.59 ഓടെയാണ് പ്രകാശ് ആത്മഹത്യ ചെയ്യുന്നത് സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. അഞ്ചുപേരുടെ ചിത്രം സഹിതമായിരുന്നു ഫേസ്ബുക്കിലെ കുറിപ്പ്. മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രകാശിന്റെ ഭാര്യ ശശികല ഒൻപതു മാസമായി വിദേശത്താണ്. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരുവർക്കുമിടയിൽ തർക്കം ഉണ്ടായിരുന്നതായാണ് വിവരം. പ്രകാശ് ഇവരോട് വിദേശത്തുനിന്ന് മടങ്ങിവരാൻ ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല. ഇതേ തുടർന്ന് ആത്മഹത്യാക്കുറിപ്പ് പ്രകാശ് തയാറാക്കി വച്ചിരുന്നു. പരാതി കൊടുത്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തതു കൊണ്ടല്ല ആത്മഹത്യ ചെയ്യുന്നതെന്നും ജനങ്ങൾ കാര്യങ്ങൾ അറിയണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ടെന്ന് പോലീസ് പറഞ്ഞു.
ALSO READ- ഒരു വീട്ടിലെ മൂന്നു കുഞ്ഞുങ്ങളെ ലൈംഗികമായി ഉപദ്രവിച്ചു, 50കാരന് 5 വര്ഷം കഠിന തടവ് ശിക്ഷ
ഭാര്യയുടെ പ്രവൃത്തികളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും മോൾ അച്ഛനോടു ക്ഷമിക്കണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ശശികല-പ്രകാശഅ ദമ്പതികൾക്ക് മരിച്ച ശിവദേവിനെ കൂടാതെ ഒരു പെൺകുട്ടിയുമുണ്ട്.അപകടമുണ്ടായതിന് പിന്നാലെ തന്നെ സ്ഥലത്തെത്തിയ നാട്ടുകാർ ഇരുവരെയും ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. എങ്കിലും മരണം സംഭവിക്കുകയായിരുന്നു.