പഴയന്നൂർ: തൃശ്ശൂർ എളനാട് സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനി റഷ്യയിൽ തടാകത്തിൽ മുങ്ങിമരിച്ചതായി വിവരം ലഭിച്ചെന്ന് ബന്ധുക്കൾ. എളനാട് കിഴക്കുമുറി പുത്തൻപുരയിൽ ചന്ദ്രന്റെയും ജയശ്രീയുടെയും മകൾ ഫെമി ചന്ദ്രയാണ് (24) മരിച്ചത്.
സ്മോളൻസ്ക് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എംബിബിഎസ് പഠനം നടത്തുകയായിരുന്നു ഫെമി. കോഴ്സ് പൂർത്തിയായ ശേഷം കൂട്ടുകാരൊത്ത് ഉല്ലാസയാത്രപോയതിനിടെ തടാകത്തിൽ വീണ് അപകടം ഉണ്ടായി എന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചിരിക്കുന്നത്.
എന്നാൽ, കൃത്യമായ വിവരം ലഭ്യമല്ലെന്നും സംഭവത്തെ കുറിച്ച് കൂടുതൽ അറിയില്ലെന്നും ബന്ധുക്കൾ അറിയിച്ചു. കോഴ്സ് പൂർത്തിയാക്കിയ ഫെമിയെ കൂട്ടി മടങ്ങാനായി ജൂൺ 30-ന് കുടുംബം റഷ്യയിലേക്ക് പോകാനിരിക്കേയാണ് അപകടം. കഴിഞ്ഞ ജൂണിലാണ് ഫെമി ഒടുവിലായി വീട്ടിലെത്തി റഷ്യയിലേക്ക് മടങ്ങിയത്. സഹോദരൻ: വരുൺ.