തൃശൂർ: നഗരത്തിലെ ഹോട്ടൽമുറിയിൽ യുവാവിനെയും യുവതിയെയും മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് മേലാർകോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടിൽ ഗിരിദാസ് (39), തൃശൂർ കല്ലൂർ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടിൽ രസ്മ (31) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രസ്മയെ കൊലപ്പെടുത്തിയശേഷം ഗിരിദാസ് ആത്മഹത്യ ചെയ്തതാണെന്നാണ് ലഭിക്കുന്ന വിവരം.
കാണാതായ പോലീസുദ്യോഗസ്ഥര്‍ വയലില്‍ മരിച്ച നിലയില്‍, മൃതദേഹങ്ങള്‍ പൊള്ളലേറ്റ നിലയില്‍
മദ്യം കഴിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് രസ്മയെ കണ്ടെത്തിയത്. തൂങ്ങിയ നിൽക്കുന്ന നിലയിലായിരുന്നു ഗിരിദാസ്. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയാണു രസ്മ. ഇവർക്ക് ആറു വയസ്സുള്ള ഒരു കുഞ്ഞും ഉണ്ട്. രസ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. ഇരുവരും തമ്മിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ ബന്ധത്തിൽനിന്നു രസ്മ പിൻമാറുമോ എന്നു ഗിരിദാസ് സംശയിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരും ഹോട്ടലിൽ മുറി എടുത്തത്. ബുധനാഴ്ച രാവിലെ മുതൽ മുറി അടഞ്ഞുകിടക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടർന്നു ഹോട്ടലുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വൈകിട്ട് 6.45ഓടെ മുറി തുറന്നപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.