പത്തനംതിട്ട: ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരണത്തിന് കീഴടങ്ങി. ആറന്മുള പടിഞ്ഞാറെ മേലാടത്ത് അരുൺ (35), ഭാര്യ ശ്യാമ (28) എന്നിവരുടെ മകൾ ആദിശ്രീയാണ് (4) മരിച്ചത്. കഴിഞ്ഞ 6ന് 3 മണിയോടെയാണ് അരുൺ, ശ്യാമ, ആദിശ്രീ എന്നിവരെ വീട്ടിലെ മുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടത്.
ശ്യാമയും അരുണും സംസാരശേഷി ഇല്ലാത്തവരാണ്. ഗുരുതരമായി പെള്ളലേറ്റ ശ്യാമയും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. താല്ക്കാലികാടിസ്ഥാനത്തില് വനംവകുപ്പില്‍ ജോലി ചെയ്യുന്ന അരുണ്‍ ഒരു മുറിയിലും ശ്യാമയും മകളും മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. ശ്യാമയെയും ആദിശ്രീയെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭര്‍ത്തായ അരുണിന് പൊള്ളലേറ്റതെന്നാണ് നിഗമനം.