ഒറ്റപ്പാലം: കാൽമുട്ടു വേദനയുള്ളതിനാൽ മേൽപാലം കയറാനാകാതെ റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ യാത്രക്കാരി ട്രെയിൻ തട്ടി മരിച്ചു. ചുനങ്ങാട് പുളിഞ്ചോട് അഞ്ചുകണ്ടത്തിൽ ഹുസൈനിന്റെ ഭാര്യ ആസ്യ ആണു മരിച്ചത്. 58 വയസായിരുന്നു. ഇന്നലെ പുലർച്ചെ 4.35ന് ആയിരുന്നു അപകടം.
കേരളത്തില്‍ കനത്തമഴ, 50 കിമീ വേഗതയല് കാറ്റ് വീശാന്‍ സാധ്യത, ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ആസ്യയുടെ ഭർത്താവിന്റെ ചികിത്സയ്ക്കായി കോഴിക്കോട്ടെ ആശുപത്രിയിലേക്കു പോകുന്നതിനു ട്രെയിൻ കയറാൻ എത്തിയതായിരുന്നു ഇവർ. കാൽമുട്ട് വേദന ഉള്ളതിനാലാണു മേൽപാലം വഴി പോകാതെ ട്രാക്ക് കുറുകെ കടന്നു രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ എത്താൻ ശ്രമിക്കുന്ന വേളയിലായിരുന്നു അപകടം.
ഹുസൈൻ ട്രാക്ക് കുറുകെ കടന്നെങ്കിലും ആസ്യ നടന്നെത്തും മുൻപ് ട്രെയിൻ എത്തുകയായിരുന്നു. മുട്ടുവേദന ഉള്ളതിനാൽ ഇവർക്കു വേഗത്തിൽ നടക്കാനായില്ല. ഒറ്റപ്പാലത്ത് സ്റ്റോപ് ഇല്ലാത്ത തിരുവനന്തപുരം-ചെന്നൈ മെയിൽ ഇടിച്ച ആസ്യ തൽക്ഷണം മരണപ്പെട്ടു.
താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്കു കൈമാറി. മക്കൾ: നിസാം, ജസീന, സുനൈന. മരുമക്കൾ: അബ്ദുൽ സമദ്, അബ്ദുൽ നാസർ, റമീസ.