തിരുവനന്തപുരം: മൈലക്കരയിൽ പ്ലസ്ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ അയൽക്കാരനും പോലീസുകാരനുമായ 32 കാരൻ അഖിലിനെതിരെ അന്വേഷണം. മൈലക്കര ഷർലക്ക്കോഡ് വീട്ടിൽ ബഷീർ, ഷീല ദമ്പതികളുടെ മകൾ തസ്ലീമയാണ് ജീവനൊടുക്കിയത്. 18 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് തസ്ലീമയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഖിലുമായി ഫോണിൽ സംസാരിച്ച ശേഷം തസ്സീമ ശുചിമുറിയിൽ കയറി തൂങ്ങി മരിക്കുകയായിരുന്നു.
രാമനാട്ടുകരയിൽ മൂന്ന് മാസം പ്രായമായ ആൺകുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ
പോലീസ് ഉദ്യോഗസ്ഥനായ അഖിൽ തസ്ലീമയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാരെ നിരന്തരം ബന്ധപ്പെട്ടിരുന്നതായി തസ്സീമയുടെ കുടുംബം പറയുന്നു. എന്നാൽ വിദ്യാർഥിനി എന്ന നിലയിൽ പിന്നീട് തീരുമാനിക്കാം എന്ന നിലപാടാണ് കുടുംബം സ്വീകരിച്ചത്. എന്നാൽ, അഖിലും പെൺകുട്ടിയുമായി ബന്ധം തുടർന്നതോടെ വിവാഹത്തിന് കുടുംബം സമ്മതം മൂളി.
എന്നാൽ, ഇവരുടെയും ബന്ധത്തിൽ അഖിലിന്റെ കുടുംബത്തിന് താൽപര്യവുമുണ്ടായിരുന്നില്ല. ഇതിനിടെ അഖിൽ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാവുകയും തസ്ലീമയെ വിവാഹം കഴിക്കുന്നതിൽ നിന്ന് പിൻമാറുകയു ചെയ്തു. മാത്രമല്ല തസ്ലീമയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ചെയ്തതായി കുടുംബം പറയുന്നു. ഇതിന്റെ മനോവിഷമത്തിലാണ് മകൾ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.
അഖിലുമായുള്ള വിവാഹം നടത്തണമെങ്കിൽ പത്ത് ലക്ഷം രൂപയും 25 പവൻ സ്വർണവും അഖിലിന്റെ കുടുംബം ആവശ്യപ്പെട്ടതായും തസ്ലീമയുടെ കുടുംബം ആരോപിച്ചു. വീരണക്കാവ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.