പാലക്കാട്: 24 മണിക്കൂർ പിന്നിടുന്നതിനിടെ രണ്ട് കൊലപാതകങ്ങൾ നടന്ന ഞെട്ടലിലാണ് പാലക്കാട് ജില്ല. ജില്ലയിൽ അതീവ സുരക്ഷ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് കമ്പനി പോലീസിനെ വിന്യസിക്കുമെന്ന് അധികൃതർ അറിയിച്ചു.
അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ പോലീസ് ഉന്നത സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്ന് മുൻ ആർഎസ്എസ് പ്രചാരക് ശ്രീനിവാസൻ കൊലപ്പെട്ടതോടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഡിജിപി വിജയ് സാഖ്റെ പാലക്കാടേക്ക് തിരിച്ചു.
ALSO READ- പാലക്കാടിനെ ഞെട്ടിച്ച് വീണ്ടും അരുംകൊല; ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊന്നു
ജില്ലയിലെ ക്രമസമാധാന നില തകരാറിലാവുകയും കൂടുതൽ ആക്രമണങ്ങൾ ഒഴിവാക്കുന്നതിനുമായാണ് ഇത്. ജില്ലയിലെ സ്ഥിതിഗതികളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
പാലക്കാടത്തെ കൊലപാതകങ്ങളിൽ പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ഡിജിപി അനിൽകാന്ത് അറിയിച്ചു. അക്രമസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കരുതൽ അറസ്റ്റ് അടക്കമുള്ള കർശ്ശന നടപടികൾ സ്വീകരിക്കുമെന്ന് ഡിജിപി അനിൽകാന്ത് അറിയിച്ചു.
പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ട് മണിക്കൂറുകൾക്ക് പിന്നാലെയാണ് ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ കടയ്ക്കുള്ളിൽ കയറിയാണ് ശ്രീനിവാസനെ അക്രമികൾ വെട്ടിക്കൊന്നത്.