തൃശൂർ: തൃശൂരിൽ വെള്ളിക്കുളങ്ങര ഇഞ്ചകുണ്ടിൽ അച്ഛനെയും അമ്മയെയും മകൻ റോഡരികിൽ വെച്ച് വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശികളായ കുട്ടൻ, ഭാര്യ ചന്ദ്രിക എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ മകൻ അനീഷാണ് കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ ഇഞ്ചുക്കുണ്ടിൽ റോഡരികിൽ വെച്ച് കൊലപാതകം നടന്നത്. വീടിന് പുറത്തുള്ള റോഡിൽ പുല്ല് ചെത്തുകയായിരുന്ന ദമ്പതികളെ വെട്ടുകത്തിയുമായെത്തി മകൻ ആക്രമിക്കുകയായിരുന്നു. അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. കഴുത്തിലും നെഞ്ചിലുമായിരുന്നു അച്ഛന് വെട്ടേറ്റത്.
ALSO READ- ബൈക്കിന് പിന്നിൽ ടോറസ് ലോറി പാഞ്ഞുകയറി; നവവരന് ദാരുണാന്ത്യം
അനീഷ് ആക്രമിക്കാൻ എത്തിയപ്പോൾ മാതാപിതാക്കൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. റോഡിലാണ് മൃതദേഹങ്ങൾ കിടന്നിരുത്. കൊലപാതക വിവരം വിളിച്ച് അറിയിച്ചത് അനീഷ് തന്നെയാണെന്ന് പോലീസ് പറഞ്ഞു. കൃത്യത്തിനുശേഷം 38കാരനായ മകൻ ബൈക്കിൽ കയറി രക്ഷപ്പെട്ടു. പോലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. അനീഷിനെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി.