തൃശൂർ: കുടിവെള്ള പ്രശ്നത്തെ ചൊല്ലി തൃശൂർ കോർപ്പറേഷനിൽ പ്രതിഷേധം. കോർപ്പറേഷൻ പരിധിയിൽ വിതരണം ചെയ്യുന്ന കുടിവെള്ളം ചെളി വള്ളമാണെന്ന് ആരോപിച്ച് കോൺഗ്രസ് കൗൺസിലർമാരുടെ പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്.
കൗൺസിൽ യോഗത്തിൽ മേയർ എംകെ വർഗീസിന്റെ കോലത്തിൽ ചെളിവെള്ളം തളിച്ചതോടെ മേയർ കൗൺസിൽ ഹാൾ വിട്ടു പോകുകയായിരുന്നു. തുടർന്ന് കാറിൽ കയറിയ മേയറെ കൗസിലർമാർ തടഞ്ഞു. എന്നാൽ, കാർ മുന്നോട്ടെടുത്തിനെ തുടർന്ന് പ്രതിപക്ഷ വനിതാ കൗൺസിലർ അടക്കമുള്ളവർക്ക് പരുക്കേറ്റു. പുതൂക്കര കൗൺസിലർ മേഫി ഡെൽസനാണ് പരിക്കേറ്റത്.
also read- കുടുംബവഴക്ക്: മരുമകളുടെ അടിയേറ്റ് മലയാളിയായ വയോധിക അബുദാബിയിൽ മരിച്ചു
അതേസമയം, കാർ തടഞ്ഞ പ്രതിപക്ഷ കൗൺസിലർ ജോൺ ഡാനിയേലിനെ ഇടിച്ചു തെറിപ്പിക്കുംവിധമായിരുന്നു മേയറുടെ കാർ മുന്നോട്ടെടുത്തതെന്ന് പ്രതിപക്ഷം ആരോപിച്ചു. കാർ ഇടിപ്പിച്ചു കൊല്ലാൻ മേയർ ഡ്രൈവർക്ക് നിർദേശം നൽകിയതായും പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. തുടർന്ന് മേയർ കോർപ്പറേഷനിൽ നിന്നും പോയെങ്കിലും പ്രതിഷേധക്കാർ മേയറുടെ ചേമ്പറിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.