കോഴിക്കോട്: ട്രാഫിക് നിയമങ്ങളെയെല്ലാം കാറ്റിൽപ്പറത്തി വാഹനങ്ങളുമായി അഭ്യാസപ്രകടനങ്ങൾ നടത്തിയ കോളേജ് വിദ്യാർത്ഥിനികൾക്കെതിരെ കേസ്. കോഴിക്കോട് പ്രോവിഡൻസ് കോളേജിലെ വിദ്യാർത്ഥിനികൾക്ക് എതിരെയാണ് നടപടി.
സംഭവത്തിൽ വിദ്യാർത്ഥിനികളോടും രക്ഷിതാക്കളോടും നേരിട്ട് ഹാജരാകാൻ ആർടിഒ നിർദേശം നൽകി. എന്നാൽ ആഘോഷത്തെക്കുറിച്ച് അറിഞ്ഞില്ല എന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. അതേസമയം, ദൃശ്യങ്ങളിൽ നിന്ന് നിയലംഘനം നടത്തിയതായി തിരിച്ചറിഞ്ഞതോടെ വിദ്യാർത്ഥികൾ രക്ഷിതാക്കൾക്കൊപ്പം അടുത്ത ബുധനാഴ്ച്ച എംവിഡി നേരിട്ട് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. നിയമലംഘനങ്ങൾ പരിശോധിച്ച് പിഴ ചുമത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് സാധ്യത.
പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്നാണ് വാഹനമോടിച്ചവരെ തിരിച്ചറിഞ്ഞത്. വാഹനമോടിച്ച പലർക്കും ലൈസൻസ് ഇല്ലെന്നും മൂന്ന് വിദ്യാർത്ഥിനികൾ വരെ വാഹനത്തിലുണ്ടായിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. അനുമതിയില്ലാതെയാണ് ഇരുചക്രവാഹനങ്ങളുമായി വിദ്യാർത്ഥികളെത്തിയതെന്നാണ് കോളജ് അധികൃതരുടെ വാദം.