പത്തനാപുരം: ജോലിക്കിടെ കാട്ടുപന്നിയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി പനമ്പറ്റ കൈലാസം പരിത്തിവിള കിഴക്കതിൽ വീട്ടിൽ സുകുമാരൻ മരിച്ചു. 69 വയസായിരുന്നു. വെള്ളങ്ങാട് ഓട് ഫാക്ടറിക്ക് സമീപത്തെ റബർ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ഇന്നലെ രാവിലെ ഏഴോടെയാണ് പന്നിയുടെ കുത്തേറ്റത്.
ഹിജാബ് വിലക്ക് അടിയന്തരമായി പരിഗണിക്കില്ല; ഹോളി അവധിക്ക് ശേഷം നോക്കാമെന്ന് സുപ്രീംകോടതി
അവശനിലയിൽ കിടന്ന സുകുമാരനെ അതുവഴിയെത്തിയ സ്ത്രീയാണ് ആദ്യം കണ്ടത്. ഇവർ നാട്ടുകാരെ വിളിച്ചുകൂട്ടിയാണ് ചോരവാർന്നു കിടന്ന സുകുമാരനെ ടാർപ്പോളിനിൽ കിടത്തി ആശുപത്രിയിലേക്ക് എത്തിച്ചത്.
ദേഹം മുഴുവനും പന്നിയുടെ കുത്തേറ്റിരുന്നു. പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയെങ്കിലും വൈകിട്ട് നാലോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭാർഗവിയാണ് ഭാര്യ. മക്കൾ: ലത, രതീഷ് (സൈനികൻ).