ധർമശാല: ആന്തല്ലൂരിലെ അഫ്ര പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ കെട്ടിടവും ഉപകരണങ്ങളും ഉത്പന്നങ്ങളുമുൾപ്പെടെ പൂർണമായും കത്തിനശിച്ചു. വെള്ളിയാഴ്ച അർധരാത്രിയോടെയായിരുന്നു തീപിടുത്തമുണ്ടായത്. ഒരുകോടിയോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് ഉടമകൾ പറയുന്നു. അതേസമയം, കൃത്യമായ നാശനഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല.
കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു, 50കാരനായ പൂജാരി അറസ്റ്റില്‍
തളിപ്പറമ്പ് ടാഗോർ സ്കൂളിന് സമീപം താമസിക്കുന്ന ചെറുകുന്നോന്റകത്ത് അബൂബക്കറിന്റെതാണ് ഫാക്ടറി. 14 വർഷമായി പ്രവർത്തിച്ചു വന്നിരുന്ന ഫാക്ടറിയായിരുന്നു അത്. കെട്ടിടത്തിന്റെ ഒരുവശത്തുള്ള ചേംബറിനു സമീപത്തുനിന്നാണ് തീപടർന്നതെന്ന് തൊഴിലാളികൾ പറയുന്നു. ഉടൻ സെക്യൂരിറ്റിയും മറ്റ് തൊഴിലാളികളും നാട്ടുകാരും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം നടത്തി. അഗ്നിരക്ഷാ സേന എത്തുന്നതിനു മുൻപേ കെട്ടിടം അഗ്നിഗോളമായി തീർന്നു.
കണ്ണൂർ, മട്ടന്നൂർ, പയ്യന്നൂർ, പെരിങ്ങോം, തൃക്കരിപ്പൂർ ഭാഗങ്ങളിൽനിന്നുകൂടി അഗ്നിരക്ഷാവാഹനങ്ങൾ സ്ഥലത്തെത്തി. പുലർച്ചെ അഞ്ചോടെയാണ് തീ നിയന്ത്രണവിധേയമായത്. പന്ത്രണ്ടോളം അഗ്നിരക്ഷാവാഹനങ്ങളിൽ നൂറ് ടാങ്ക് വെള്ളമാണ് തീയണയ്ക്കാനായി വേണ്ടി വന്നത്.