തൃശ്ശൂർ: തൃശ്ശൂർ കേച്ചേരിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കേച്ചേരി കറുപ്പം വീട്ടിൽ ഫിറോസ് (45) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടോടെ പന്നിത്തടം റോഡിലെ ക്വാർട്ടേഴ്സിലാണ് ദാരുണമായ സംഭവം. സുഹൃത്തുക്കൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.
കോഴിക്കോട് ഹോട്ടലിലെ ശുചിമുറിയിൽ നിന്ന് മൊബൈൽ ക്യാമറ വെച്ചു; അതിഥി തൊഴിലാളിയായ ജീവനക്കാരൻ പിടിയിൽ
വ്യാഴാഴ്ച രാത്രിയിൽ സുഹൃത്തുക്കൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇത് പരിഹരിക്കാൻ സംസാരിച്ചിരിക്കുന്നതിനിടെ ഫിറോസിനെ കുത്തിവീഴ്ത്തുകയായിരുന്നു.
ഫിറോസിന്റെ കൂടെ താമസിച്ചിരുന്ന സ്ത്രീയുടെ കരച്ചിൽ കേട്ടെത്തിയ അയൽക്കാർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വ്യാജ സ്വർണം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി കൂടിയാണ് കൊല്ലപ്പെട്ട ഫിറോസ്.