തിരുവനന്തപുരം: പരസ്ത്രീ ബന്ധം ആരോപിച്ച് പാലോട് കുറുപുഴയിൽ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി. വെമ്പ് ക്ഷേത്രത്തിനു സമീപം കുറപുഴ ആദിത്യ ഭവനിൽ ഷിജു (37) ആണ് മരിച്ചത്. സംഭവത്തിൽ ഷിജുവിന്റെ ഭാര്യ സൗമ്യയെ(34) പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം.
ബൈക്കും ലോറും കൂട്ടിയിടിച്ച് തീപിടിച്ചു, എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അതിനാൽ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന സംശയമാണ് അടിച്ചു കൊലപ്പെടുത്താൻ കാരണമെന്ന് യുവതി പറയുന്നു. വീടിന്റെ പിന്നിൽ ഫോൺ ചെയ്ത് കൊണ്ടിരിരുന്ന ഷിജുവിന്റെ തലയിൽ സിമന്റ് ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നു. ഷിജു മറ്റേതോ സ്ത്രീയുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണെന്ന ധാരണയിലായിരുന്നു ആക്രമണം.
ഇടിയുടെ ആഘാതത്തിൽ നിലത്ത് വീണ ഷിജുവിനെ സമീപത്ത് കിടന്ന ടൈൽ കഷണം ഉപയോഗിച്ചും സൗമ്യ ഷിജുവിനെ ക്രൂരമായി മർദ്ദിച്ചു. മരണം ഉറപ്പാക്കിയ ശേഷം സൗമ്യ കുട്ടികളേയും കൂട്ടി ഉത്സവം കാണാൻ ക്ഷേത്രത്തിലേക്ക് പോവുകയും ചെയ്തു. തിരികെ എത്തിയപ്പോഴാണ് പിതാവ് മരിച്ച് കിടക്കുന്നത് കുട്ടികൾ കണ്ടത്. ഗൾഫിലായിരുന്ന ഷിജു ഒരാഴ്ച മുമ്പാണ് നാട്ടിൽ വന്നത്.