കൂത്താട്ടുകുളം: രാത്രിയില്‍ സഹായിക്കാനാരുമില്ലാതെ പെരുവഴിയില്‍ കുടുങ്ങിയപ്പോള്‍ രക്ഷിച്ച ബിനിലിന് അബുദാബിയില്‍ നിന്നും നന്ദി അറിയിച്ച് യുവാവും കുടുംബവും. വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ കാറിന്റെ ടയര്‍ കേടായി പെരുവഴിയിലായ അടൂര്‍ സ്വദേശികളായ അനീഷ് പാപ്പച്ചനും അഞ്ചംഗ കുടുംബത്തിനുമാണ് ബിനില്‍ രക്ഷകനായി എത്തിയത്. അബുദാബിയിലെത്തിയതിന് പിന്നാലെ ബിനിലിന് നന്ദിയറിയിക്കാന്‍ അനീഷ് മറന്നില്ല.
ഡിസംബര്‍ 30-ന് രാത്രി പത്തരയ്ക്ക് കൂത്താട്ടുകുളം മീങ്കുന്നത്ത് എം.സി. റോഡിലാണ് അനീഷും കുടുംബവും കുടുങ്ങിയത്. 11.30-ന് വിമാനത്താവളത്തിലെത്താനുള്ള തിടുക്കത്തിലായിരുന്നു സംഘം. പല വാഹനങ്ങള്‍ക്കും കൈനീട്ടിയെങ്കിലും ആരും നിര്‍ത്തിയില്ല.
also read: റഷ്യ ആക്രമണം തുടരുന്നു; ഖത്തർ അമീർ എല്ലാ സഹായവും വാഗ്ദാനം ചെയ്തെന്ന് ഉക്രൈൻ പ്രസിഡന്റ് സെലൻസ്കി
10.45-ന് ബിനില്‍ ബെന്നി യാത്രക്കാരനെ കൂട്ടാനായി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു. വഴിയില്‍ നിന്ന സംഘത്തെയും കയറ്റി കൃത്യസമയത്തുതന്നെ വിമാനത്താവളത്തിലെത്തിച്ചു. തിരക്കില്‍ ഡ്രൈവറുടെ വിവരങ്ങള്‍ വാങ്ങാന്‍ അനീഷ് മറന്നിരുന്നു.
പക്ഷേ, തുണയായി എത്തിയ നല്ല ഡ്രൈവറെ കണ്ടെത്താന്‍ അനീഷ് പാപ്പച്ചന് തീരുമാനിച്ചു. അങ്ങനെ ഫേസ്ബുക്കില്‍ അഭ്യര്‍ഥന പോസ്റ്റ് ചെയ്തു. യുക്രൈനിലുള്ള മലയാളി അനീഷിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തു. ഈ വിവരം കൂത്താട്ടുകുളത്തുമെത്തി.
അങ്ങനെ ബിനിലിന്റെ സുഹൃത്ത് സംഭവമറിഞ്ഞ് ഫോണ്‍ നമ്പര്‍ നല്കി. ബിനില്‍ സഹായത്തിനായി എത്തിയതിനാല്‍ ജോലിക്ക് കൃത്യമായി ഹാജരാകാന്‍ കഴിഞ്ഞ സന്തോഷവും നന്ദിയും അനീഷ് വാക്കുകളില്‍ രേഖപ്പെടുത്തി. പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുന്ന ബിനില്‍ താത്കാലിക ഡ്രൈവറായി പോകുന്നുണ്ട്.