പാറശാല: കുളത്തില്‍ മുങ്ങിമരിച്ച ഏഴുവയസ്സുകാരി അന്ന തെരേസ മരിക്കുന്നതിന് മുമ്പ് കൈയ്യില്‍ കരുതിയ പാവക്കുട്ടി അനാഥമായി കിടക്കുന്ന കാഴച നൊമ്പരക്കാഴ്ചയാവുന്നു. രക്ഷിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം അവധിദിനം ആഘോഷിക്കാന്‍ റിസോര്ട്ടിലെത്തിയപ്പോഴാണ് അന്നയുടെ ദാരുണ മരണം.
കോഴിക്കോട് രാമനാട്ടുകര സ്വദേശികളായ ഫ്രാങ്ക്ലിന് സണ്ണി റിയ ദമ്പതികളുടെ മകളാണ് എഴ് വയസ്സുകാരി അന്ന തെരേസ. പൂവാര്‍ ആറ്റുപുറത്തെ സ്വകാര്യ റിസോര്‍ട്ടിലെ കുളത്തിലാണ് അന്ന മുങ്ങി മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. ഒരു ദിവസത്തെ താമസത്തിന് എത്തിയ നാല് കുട്ടികളും, എട്ട് മുതിര്‍ന്നവരും അടങ്ങുന്ന സംഘത്തിലെ അംഗമായിരുന്നു അന്ന.
also read: സത്യസന്ധരെ പരാജയപ്പെടുത്തി വോട്ടർമാർക്ക് അഭിമാനിക്കാൻ കഴിയില്ല; തോൽവി അംഗീകരിക്കാതെ കമൽഹാസൻ
തിങ്കഴാച ഉച്ചയ്ക്ക് 1.05ന് സംഘം റിസോര്‍ട്ടില്‍ എത്തി. റിസപക്ഷനിലെ ഇടപാടുകള്‍ക്ക് മുതിര്‍ന്നവര്‍ പോയ സമയത്ത് അന്ന കുളത്തില്‍ ഇറങ്ങി എന്നാണ് നിഗമനം. പാവക്കുട്ടി നനയാതിരിക്കാന്‍ പടിയില്‍ ഇരുത്തിയ ശേഷമാണ് കുളത്തില്‍ ഇറങ്ങിയത്.
അന്നക്കൊപ്പം ഇളയ സഹോദരങ്ങളായ ജേക്കബ്, ആന്റണി, ജൂഡ്. എന്നിവരും റിസോര്‍ട്ടില്‍ എത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു. മറ്റുള്ളവര്‍ക്കൊപ്പം അന്ന പോയതായി കരുതിയ ബന്ധുക്കള്‍ പതിനഞ്ച് മിനിട്ടിനു ശേഷമാണ് കൂട്ടത്തില്‍ ഇല്ലെന്നറിയുന്നത്.
തുടര്‍ന്ന് തിരച്ചിലായി. കുളത്തിന്റെ പടിക്കെട്ടില്‍ പാവയാണ് ആദ്യം കാണുന്നത്. പടിക്കെട്ടുകള്‍ക്കു സമീപം പൊങ്ങി കിടന്ന കുഞ്ഞിനെ കണ്ടെടുക്കുമ്പോള്‍ ജീവന് ശേഷിച്ചിരുന്നു. റിസോര്‍ട്ടിലെ ഡോക്ടര്‍ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം പൂവാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.