തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഞായറാഴ്ചകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിരവധി പേരാണ് ഈ നിയന്ത്രണം ലംഘിച്ചത്. ഞായര്‍ നിയന്ത്രണം ലംഘിച്ചതിന് സംസ്ഥാനത്ത് 262 പേര്‍ക്കെതിരെ കേസെടുത്തു.
170 പേര് അറസ്റ്റിലായി. 134 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5939 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാന ജംഗ്ഷനുകളിലെല്ലാം ബാരിക്കേഡ് ഉയര്‍ത്തി പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. അത്യാവശ്യക്കാരെ വിടുകയും അല്ലാത്തവരെ തിരിച്ചയക്കുകയും ചെയ്തു.
also read: സിനിമയിലേയ്ക്കുള്ള മടങ്ങിവരവിന് പിന്നാലെ ഗ്ലാമർ ഫോട്ടോഷൂട്ടുമായി മീര ജാസ്മിൻ; തരംഗമായി ചിത്രങ്ങൾ
നിയന്ത്രണങ്ങളോട് പൊതുവെ ജനങ്ങള്‍ സഹകരിച്ചതിനെ തുടര്‍ന്ന് നിരത്തില്‍ തിരക്കൊഴിഞ്ഞു. മിക്കയിടത്തും തുറക്കാന്‍ അനുവാദമുള്ള സ്ഥാപനങ്ങളില്‍ പകുതിയിലേറെയും തുറന്നില്ല. കേരളത്തില്‍ ഇന്നലെ 45,449 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.