തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ്19 കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച അവലോകന യോഗം ചേരും. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്. മുഖ്യമന്ത്രി ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കും.
മന്ത്രിമാരുടെ ഓഫിസുകളിൽ ഉൾപ്പെടെ കൊവിഡ19് പടർന്നു പിടിച്ച സാഹചര്യത്തിൽ സെക്രട്ടേറിയറ്റിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ പല നേതാക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചു. നോർക്കയിൽ സിഇഒ അടക്കമുള്ള ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.കെഎസ്ആർടിസി ജീവനക്കാർക്കിടയിൽ കൊവിഡ് പടരുകയാണെങ്കിലും ബസ് സർവീസുകൾ നിർത്തി വെയ്ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ം ആന്റണി രാജു അറിയിച്ചു.
വർക്കല താലൂക്കാശുപത്രിയിലെ നഴ്സിംഗ് ഓഫീസർ കൊവിഡ്19 ബാധിച്ചു മരിച്ചു
തിരുവനന്തപുരം ജനറൽ ആശുപത്രിയിലും കൊവിഡ് പ്രതിസന്ധി രൂക്ഷമാണ്. ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. 10 ഡോക്ടേഴ്സ് ഉൾപ്പെടെ 17 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടുതൽ ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്. ഇവിടെ ഡെന്റൽ, ഇ. എൻ.ടി വിഭാഗങ്ങൾ താൽകാലികമായി അടച്ചു.