കൊല്ലം: കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരില്‍ ജീവനൊടുക്കിയ വിസ്മയയുടെ മരണം കേരളക്കരയെ കണ്ണീരിലാഴ്ത്തിയിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വിസ്മയയുടെ ഒരു ചിത്രമാണ് നൊമ്പരമാകുന്നത്. ഒരു കുഞ്ഞിനെയും എടുത്ത് നില്ക്കുന്ന വിസ്മയയുടെ ജീവന് തുടിക്കുന്ന ചിത്രമാണിത്.
വിസ്മയയുടെ ചേട്ടന്റെ കുഞ്ഞുവാവയാണ് ഈ കുട്ടി. ”ഏട്ടന്റെ കുഞ്ഞുവാവയെ ഓമനിച്ച് ഇവിടെയുണ്ടാകേണ്ടതാണ് മാളു”ചിത്രം കണ്ട് അമ്മ സജിത നൊമ്പരമടക്കി പറയുന്നു. കഴിഞ്ഞ ജൂണ്‍ 21-നായിരുന്നു വിസ്മയയെ ഭര്‍ത്തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടത്.
also read: കണ്ണൂരിൽ ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ
വിസ്മയയുടെ സഹോദരന് വിജിത്തിന്റെ ഭാര്യ ഡോ. രേവതി അന്ന് ഗര്‍ഭിണിയായിരുന്നു. കുഞ്ഞിനെ ഒരു നോക്ക് കാണാന്‍ പോലും നില്‍ക്കാതെയായിരുന്നു വിസ്മയയുടെ മടക്കം. സഹോദരിക്ക് കാണാന്‍ കഴിയാതെപോയ തന്റെ മകന് നീല്‍ വി. വിക്രം വിസ്മയയ്ക്കൊപ്പമുള്ള ചിത്രം വരയ്ക്കാന്‍ വിജിത്ത് ചിത്രകാരിയും കോഴിക്കോട് സ്വദേശിയുമായ അജിലാ ജനീഷിനെ സമീപിക്കുകയായിരുന്നു.
പറഞ്ഞ പോലെ തന്നെ കുഞ്ഞിനെ എടുത്തു നില്ക്കുന്ന ചിത്രം വരച്ചു. കഴിഞ്ഞദിവസമാണ് ചിത്രം നിലമേല്‍ കൈതോട്ടെ വിസ്മയയുടെ വീട്ടില്‍ ലഭിച്ചത്. ചിത്രം നെഞ്ചോടടക്കി വിങ്ങി കഴിയുകയാണ് കുടുംബം. വിസ്മയയുടെ കേസില്‍ തിങ്കളാഴ്ച വിചാരണ തുടങ്ങുന്നതിനു തൊട്ടുമുമ്പ് ചിത്രം എത്തിയതിന്റെ ആശ്വാസത്തില്‍ കൂടിയാണ് കുടുംബം.
ഏറെ സന്തോഷിക്കേണ്ട നിമിഷങ്ങളില്‍ മകളുടെ ചിത്രംമാത്രം കാണേണ്ടിവന്നതോര്ത്തുള്ള സങ്കടം താങ്ങാനാവുന്നതിലും അപ്പുമറമായിരുന്നു ഇവര്‍ക്ക്. വളരെ വേദനയോടെയാണ് വിസ്മയയുടെ ചിത്രം വരച്ചുതീര്‍ത്തതെന്ന് ചിത്രകാരി അജിലയും പ്രതികരിച്ചു.