മറയൂർ: സംരക്ഷിത വന്യജീവി വിഭാഗത്തിൽ പെടുന്ന വംശനാശ ഭീഷണി നേരിടുന്ന മറയൂർ വരയാടിന് നാടൻ ആടിനത്തിൽ കുട്ടി പിറന്നു. ഈ അപൂർവ കാഴ്ച മറയൂരിലാണ്. ചിന്നാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ പാളപ്പെട്ടി മലപ്പുലയ ഊരിലെ വനാതിർത്തിയിലുള്ള ഗോപാലകൃഷ്ണന്റെ വീട്ടിലെ വളർത്താടാണ് വരയാടിന്റെ കുഞ്ഞിന് ജന്മം നൽകിയത്.
Also Read-കസ്റ്റഡിയിലെടുത്ത ബൈക്കിൽ കറക്കം; കാടാമ്പുഴ സ്റ്റേഷനിലെ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ
ഇവിടെയുള്ള ആടുകൾക്കൊപ്പമാണ് കാടിറങ്ങി വന്ന വരയാടും ജീവിക്കുന്നത്. ഇരവികുളം നാഷനൽ പാർക്കിലും ചിന്നാർ വന്യജീവി സങ്കേതത്തിലെ ഒലിക്കുടിയിലും മാങ്ങാപ്പാറയിലും മാത്രമാണ് വരയാടുകൾ ഉണ്ടായിരുന്നത്.
മാങ്ങാപ്പാറയിൽ നിന്നുമാണ് പാളപ്പെട്ടികുടിക്കു സമീപം വരയാടുകൾ എത്തിയത്. രണ്ട് വരയാടുകളാണ് വളർത്താടുകൾക്കൊപ്പം ചേർന്നത്. ഗോപാലകൃഷ്ണന്റെ ആട്ടിൻപ്പറ്റത്തിന്റെ ഒപ്പം ചേർന്ന ആൺ വരയാടിന്റേതാണ് ആട്ടിൻകുട്ടി.
അതേസമയം, ആട്ടിൻ കുട്ടി പിറന്നതിനു ശേഷവും വനത്തിൽ നിന്നെത്തിയ വരയാട് വനത്തിലേക്ക് മടങ്ങാതെ ആട്ടിൻകൂടിനു സമീപംതന്നെ കഴിയുകയാണ്. ഇത്തരത്തിലുള്ള അനുഭവം അപൂർവമാണന്ന് ആദിവാസികൾ പറയുന്നു.