ചാലക്കുടി: ചാലക്കുടി-അതിരപ്പിള്ളി റോഡിനെ വെള്ളത്തിലാക്കി ഡാം തുറന്നുവിട്ടത് മുന്നറിയിപ്പൊന്നും നൽകാതെ. രാത്രിയിൽ പറമ്പിക്കുളം ഡാം തുറന്നത് തമിഴ്നാട് സർക്കാരിന്റെ ഗുരുതരവീഴ്ചയാണെന്ന് ബെന്നി ബഹനാൻ എംപി പറഞ്ഞു.
കേരള- തമിഴ്നാട് സർക്കാരുകളുടെ ഏകോപനമില്ലായ്മയും കാരണമായി. ഇതുമൂലം പുഴയോരത്ത് താമസിക്കുന്നവർ വലിയ ബുദ്ധിമുട്ട് നേരിടേണ്ടിവന്നു. മുൻ അനുഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്നും പുഴയോരത്ത് താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തണമെന്നും എംപി ആവശ്യപ്പെട്ടു.
ചാലക്കുടിപ്പുഴ കരകവിഞ്ഞൊഴുകിയ വിവിധ പ്രദേശങ്ങളും വിവിധ ക്യാമ്പുകളും ബെന്നി ബഹനാൻ സന്ദർശിച്ചു.