തിരുവനന്തപുരം: കോഴിക്കോട് വീണ്ടും നിപ റിപ്പോർട്ട് ചെയ്ത സംഭവത്തിന് പിന്നാലെ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം. സഹായം അനുവദിച്ച് സർക്കാർ ഉത്തരവായതായി പിടിഎ റഹീം എംഎൽഎയാണ് അറിയിച്ചത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പാഴൂർ സ്വദേശിയായ 12 വയസുകാരനാണ് നിപ രോഗ ബാധിതനായി മരണപ്പെട്ടത്. ആശുപത്രി ചെലവിനത്തിൽ വന്ന തുകയായ 2,42,603 രൂപ അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ നിർധനരായ കുടുംബം എംഎൽഎ മുഖേന നൽകിയ അപേക്ഷയിലാണ് തുക അനുവദിച്ച് ഉത്തരവായത്.
അനുവദിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ട്രഷററായ ധനകാര്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടിൽ നിന്ന് കുട്ടിയുടെ രക്ഷിതാവിന് കൈമാറുന്നതിന് കോഴിക്കോട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.