മലപ്പുറം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് 1,30,000 രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. തമ്പാനങ്ങാടി സ്വദേശി പട്ടാണി അബ്ദുൽ അസീസാണ് (53) പിടിയിലായത്.
ഇയാളെ പാണ്ടിക്കാട് സ്റ്റേഷൻ ഹൗസ് ഓഫിസർ അമൃതരംഗന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു. 2021 ഫെബ്രുവരി 10നാണ് അസീസ് വ്യാജ ആഭരണങ്ങൾ പണയം വെച്ചത്. മണപ്പുറം ഫിനാൻസിന്റെ പാണ്ടിക്കാട് ശാഖയിലാണ് ഇയാൾ ഈ അഭരണങ്ങൾ പണയംവെച്ച് പണം തട്ടിയത്. നിലവിൽ ഇയാൾ മറ്റൊരു കേസിൽ പെട്ട് പൊന്നാനി സബ് ജയിലിലാണ്.
അസീസിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അടുത്തയാഴ്ച അപേക്ഷ നൽകും. എസ്ഐ രാധാകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഷാദ്, സിപിഒമാരായ ഹാരിസ് മഞ്ചേരി, ഷിംന എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.