കോഴിക്കോട്: കോവിഡ് രണ്ടാംഘട്ട വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോവിഡ് രോഗചികിത്സയില്‍ ഉപയോഗിക്കുന്ന റെംഡിസിവിര്‍ കുത്തിവെപ്പ് മരുന്നിന്റെ വിലയില്‍ കമ്പനികള്‍ വലിയ കുറവ് വരുത്തി . രണ്ടാം തരംഗത്തില്‍ ആവശ്യമേറിയതോടെയാണ് മരുന്ന് കമ്പനികള്‍ വില കുറച്ചത്.
റെംഡിസിവിര്‍ കോവിഡ് ചികിത്സയില്‍ ഫലപ്രദമാണോയെന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും കോവിഡ് വ്യാപിക്കുന്നതോടെ റെംഡിസിവിറിന് ആവശ്യം വര്‍ധിക്കുകയാണ്. ഏഴു കമ്പനികളാണ് വില താഴ്ത്തിയത്. ബയോകോണ്‍ ബയോക്സിന്റെ ‘റെംവിനി’ന് 3950 രൂപായിരുന്നത് 2450 രൂപയായി കുറച്ചു.
കാഡില ഹെല്‍ത്ത് കെയറിന്റെ ‘റെംഡാക്’ എന്ന പേരിലുള്ള 100 മില്ലി ഗ്രാം ഇന്ജക്ഷന് റെംഡിസിവിറിന്റെ വില മൂന്നിലൊന്നായാണ് കുറച്ചത്. 2800 രൂപയില്‍നിന്ന് 899 രൂപയിലെത്തി. ഡോ റെഡ്ഡീസിന്റെ ‘റെഡിക്സി’ന് 5400 രൂപയില്‍നിന്ന് 2700ഉം സിപ്ലയുടെ ‘സിപ്രമി’ക്ക് 4000ത്തില്‍നിന്ന് 3000ഉം മൈലന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ‘ഡെസ്റം’ ഇന്ജക്ഷന് 4800ല്‍ നിന്ന് 3400ഉം ആയി കുറഞ്ഞു.
രാജ്യത്ത് കോവിഡിന്റെ രണ്ടാം വരവില്‍ വ്യാപകമായി റെംഡിസിവിര്‍ ഉപയോഗിച്ചതോടെ ക്ഷാമം നേരിടുകയും തുടര്‍ന്ന് കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു. ജൂബി-ആര് റെംഡിസിവിര്‍ 100 മില്ലിഗ്രാമിന് 3400ഉം ഹെറ്റോറോ ഹെല്‍ത്ത്കെയറിന്റെ ‘കോവിഫോര്‍’ എന്ന പേരിലുള്ള മരുന്നിന് 3490 രൂപയുമാണ് വില.
നിലവിലിത് 4700 രൂപയും 5400ഉം രൂപയുമായിരുന്നു. ദേശീയ മരുന്നുവില നിയന്ത്രണസമിതി പുതിയ വിലക്കുറവിന് അംഗീകാരം നല്കി. പ്ലാസ്മ ചികിത്സ നല്‍കുന്നതും അവസാനിപ്പിച്ചതോടെയാണ് റെഡിസിവിറില് ആരോഗ്യവിദഗ്ധര്‍ അഭയംതേടുന്നത്. ആശുപത്രിവാസത്തിന്റെ ദൈര്‍ഘ്യം കുറക്കാമെന്നതാണ് ഈ മരുന്നിന്റെ പ്രത്യേകതയായി പറയുന്നത്.