തിരുവനന്തപുരം: നേമത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുകാര്‍ വോട്ടുകച്ചവടം നടത്തിയെന്ന ആരോപണവുമായി ജെഡിയു നേതാവ് വി സുരേന്ദ്രന്‍പിള്ള രംഗത്ത്. ചിലര്‍ക്ക് ജയിക്കാന്‍ ചിലരെ കുരുതി കൊടുക്കുന്ന സംഭവമാണ് നടന്നതെന്നും സുരേന്ദ്രന്‍പിള്ള ആരോപിച്ചു.
സംസ്ഥാന തല നേതാക്കള്‍ തന്നെയാണ് കച്ചവടത്തിന് നേതൃത്വം നല്‍കിയത്.എന്നാല്‍ അന്ന് കോണ്‍ഗ്രസ് അന്വേഷണം നടത്തിയിട്ടും നടപടിയുണ്ടായില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഭാരവാഹികള്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്തിരുന്നുവെന്നും സുരേന്ദ്രപിള്ള പറഞ്ഞു.
ചിലര്‍ക്ക് ജയിക്കാന്‍ ചിലരെ കുരുതി കൊടുക്കുന്ന സംഭവമാണ് നടന്നത്. 2016 ല്‍ നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ജെഡിയുവിലെ സുരേന്ദ്രന് പിള്ള. ഒ രാജഗോപാലാണ് നേമത്ത് ബിജെപിക്ക് വേണ്ടി അക്കൗണ്ട് തുറന്നത്. എല്‍ഡിഎഫിന് വേണ്ടി എംഎല്‍എയായിരുന്ന വി ശിവന്കുട്ടിയുംത്സര രംഗത്തിറങ്ങി.
യുഡിഎഫിന് 13860 വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ. ‘ബിജെപിക്ക് തലശ്ശേരിയും ഗുരുവായൂരിലും ദേവികുളത്തുമൊന്നും സ്ഥാനാര്‍ത്ഥിയില്ല. അപ്പോള്‍ ബിജെപി ആര്‍ക്ക് വോട്ട് ചെയ്യും. വോട്ട് ചെയ്യാന്‍ എളുപ്പമല്ലേ. കോണ്‍ഗ്രസിന്റെ സ്ഥിതി എനിക്ക് അറിയാം. അവസരം കിട്ടിയാല്‍ ഘടകക്ഷികളെ വഞ്ചിക്കുന്ന സമീപനമാണ്.
യുഡിഎഫിന്റെ സമീപനം എണ്‍പത്തിനാല് മുതല്‍ എനിക്കറിയാം. യുഡിഎഫിന്റെ ശക്തനായ നേതാവ് നേമത്ത് നോമിനേഷന് കൊടുക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയാവില്ലെന്നാണ് ആദ്യം പറഞ്ഞത്. കാരണമായി എനിക്ക് പാര്‍ട്ടിയെ നന്നായി അറിയാമെന്നും പറഞ്ഞു.
എന്നാല്‍ മറുപടിയായി പറഞ്ഞത് സ്ഥിതിയൊന്നും പഴയപോലെയല്ല, പ്രചാരണം ശക്തമായിരിക്കും എന്നാണ്. യുഡിഎഫ് ഞാന്‍ അവിടെ മത്സരിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. നേമത്തെ കോണ്‍ഗ്രസ് നേതാക്കളെല്ലാം പാവങ്ങളാണ്. നേമത്ത് ത്രികോണ മത്സരം വരികയല്ലേ. എല്ലാം ഇടത് പക്ഷത്തിന് നല്ലതാ. ശിവന്‍കുട്ടിക്ക് ജയിക്കാനുള്ള സാധ്യത കൂടി.’ സുരേന്ദ്രന്‍പിള്ള കൂട്ടി ചേര്‍ത്തു.