തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കുന്നതിനിടെ ആത്മഹത്യയ്ക്ക്് ശ്രമിച്ച് പൊള്ളലേറ്റ് മരിച്ച രാജന്-അമ്പിളി ദമ്പതികളുടെ കുടുംബം നാടിന് ഒരു വേദനയാണ്. അച്ഛന്റേയും അമ്മയുടേയും മരണത്തോടെ ജീവിത്തില്‍ തനിച്ചായിപ്പോയത് മക്കളായ രാഹുലും രഞ്ജിത്തുമാണ്.
ഉറ്റവരുടെ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും മക്കളായ രാഹുലും രജ്ഞിത്തും ഇതുവരെ മുക്തി നേടിയിട്ടില്ല. അതിനിടെ ഇരുവരുടേയും പുഞ്ചിരിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് എഴുത്തുകാരി ലക്ഷ്മി രാജീവ്. വളരെ വൈകാരികമായ ഒരു കുറിപ്പും ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്.
രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ രാഹുലിനേയും രജ്ഞിത്തിനേയും താന്‍ വിളിക്കാറുണ്ടെന്നും അവരുമായി സംസാരിക്കാറുണ്ടെന്നും ലക്ഷ്മി രാജീവ് പറയുന്നു. അവരുടെ താല്‍ക്കാലിക തകര വീട്ടില്‍ കറണ്ടും വെള്ളവും ഇല്ലെന്നും ഇത് അധികൃതര്‍ ശ്രദ്ധിക്കണമെന്നും ലക്ഷ്മി ഫേസ്ബുക്കില്‍ കുറിക്കുന്നു.
നേരത്തെ തന്റെ അനന്തവിജയം എന്ന് വിലപിടിപ്പുള്ള മോതിരം വിറ്റ് ലക്ഷ്മി അഞ്ച് ലക്ഷം രൂപ രാഹുലിനും രജ്ഞിത്തിനും നല്‍കിയിരുന്നു. ഉറ്റവര്‍ നഷ്ടപ്പെട്ട ഇരുവര്‍ക്കും വളരെ പ്രിയപ്പെട്ടവളായി മാറിയിരിക്കുകയാണ് ലക്ഷ്മി രാജീവ് ഇപ്പോള്‍.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം;
”രാത്രി ഭക്ഷണം എടുക്കുമ്പോഴാണ് രാഹുലിനെയും രഞ്ജിത്തിനെയും വിളിക്കുക. അവര്‍ ഭക്ഷണം കഴിച്ചിട്ടുണ്ടാവും അപ്പോഴേക്കും.
ഇന്ന് ഞാന്‍ വൈകി- അവരിങ്ങോട്ടു വിളിച്ചു. കുറച്ചധികം തിരക്കുണ്ട് അമ്മ കാര്യങ്ങള്‍ ഒന്ന് ഒതുക്കിയിട്ടു വരാം കേട്ടോ മിടുക്കരായിട്ടിരിക്കണം.
ആരെ ഒതുക്കണം അമ്മ ! ഞാന്‍ വരാം. ചെറിയവന് .
അമ്പട ചട്ടമ്പി ! ഞാന്‍.
രണ്ടുപേരും കുടുകുടെ ചിരിച്ചു. നിറുത്താതെ.
അവരുടെ ചിരി ഇഷ്ട്ടമുള്ള അമ്മമാര്‍ നിരവധിയുണ്ടെന്നു ഞാനവരോട് പറഞ്ഞു. കുഞ്ഞുണ്ണിയുടെ ‘അമ്മ പ്രിയ ക്ക് ഈ ചിരി സമര്‍പ്പിക്കുന്നു.
അവരുടെ താല്‍ക്കാലിക തകര വീട്ടില്‍ കറണ്ടും വെള്ളവും ഒന്നുമില്ല. ഒന്നര വര്‍ഷമായി. ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുമല്ലോ.’
രാത്രി ഭക്ഷണം എടുക്കുമ്പോഴാണ് രാഹുലിനെയും രഞ്ജിത്തിനെയും വിളിക്കുക. അവർ ഭക്ഷണം കഴിച്ചിട്ടുണ്ടാവും അപ്പോഴേക്കും.
ഇന്ന്…
Posted by Lekshmy Rajeev on Saturday, January 9, 2021