ആലപ്പുഴ:കേരളത്തില്‍ ഇത്തവണ എല്‍ഡിഎഫിന് അനുകൂലമായ മുന്നേറ്റമാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എല്‍ഡിഎഫ് മുന്നേറ്റത്തില്‍ എന്‍ഡിഎയും യുഡിഎഫും പ്രതിസന്ധിയിലാണെന്നും രണ്ട് മുന്നണികളും വർഗീയതയെ ആശ്രയിക്കുന്നുവെന്നും കോടിയേരി ആലപ്പുഴയില്‍ പറഞ്ഞു.
ആര്‍എസ്എസ് ഹിന്ദുത്വ വര്‍ഗ്ഗീയത നടപ്പാക്കുമ്പോള്‍ മുസ്ലീം ലീഗ് മുസ്ലീം വര്‍ഗ്ഗീയത നടപ്പാക്കുന്നുകയാണെന്നും ഇടതുമുന്നണിക്ക് എത്ര സീറ്റ് കിട്ടുമെന്ന് ഈ ഘട്ടത്തില്‍ പറയാനാവില്ല, ജയസാധ്യതയ്ക്ക് മുന്‍ഗണന നല്‍കിയത് കൊണ്ടാണ് എംഎല്‍എമാരെ നിര്‍ത്തിയതെന്നും കോടിയേരി പറഞ്ഞു.
എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫിന്റെ പ്രചാരണം ശക്തമാണ്. കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകര്‍ക്കാന്‍ ഇരുമുന്നണികളും ശ്രമം നടത്തുന്നുണ്ട്. മുസ്ലീംലീഗിന്റെ ന്യൂനപക്ഷ വര്‍ഗ്ഗീയ നിലപാട് കേരളത്തെ നാശത്തിലേക്ക് നയിക്കുമെന്നും കേരളത്തില്‍ കോണ്‍ഗ്രസ്സിന്റേത് മൃദു ഹിന്ദുത്വ സമീപനമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.