തൃശ്ശൂര്‍: മഹാപ്രളയത്തിന്റെ അനന്തരഫലങ്ങള്‍ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന്റെ ഫലമായി മണ്ണിലെ വായു അറകള്‍ അടഞ്ഞു തുടങ്ങി. പല കൃഷിയിടങ്ങളിലും ചെളി അടിഞ്ഞു കൂടി ഉപയോഗശൂന്യമായി. മണ്ണിനു മുകളില്‍ ചെളിയുണങ്ങി കട്ടപ്പിടിച്ചതോടെ വായു സഞ്ചാരം കുറഞ്ഞു.കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പ്രളയബാധിതപ്രദേശങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
മണ്ണില്‍ ഉള്‍ക്കൊള്ളാവുന്നതിലധികം വെള്ളം ചെന്നതോടെ മണ്ണിലെ സുക്ഷിരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വായു പുറത്തുപോയി. മണ്ണിലെ വായു അറകളും അടഞ്ഞു. അത് വേരോട്ടത്തേയും ജല ആഗിരണശേഷിയേയും ദോഷകരമായി ബാധിച്ചു. വെള്ളക്കെട്ടുമൂലം സൂക്ഷ്മാണുക്കളുടെ എണ്ണവും കുറഞ്ഞു. മണ്ണിലെ നൈട്രജന്‍, പൊട്ടാസിയം എന്നീ മൂലകങ്ങള്‍ നഷ്ടപ്പെട്ടതായും കാര്‍ഷിക സര്‍വകലാശാല പഠനത്തില്‍ കണ്ടെത്തി. ജാതിയിലെ ഇലകരിച്ചില്‍, കമുകിലെ മഹാളി, വാഴയിലെ മാണ അഴുകല്‍, നെല്‍കൃഷിയില്‍ ഇല കരിയല്‍, ഏലത്തില്‍ അഴുകല്‍, തെങ്ങിന്റെ കൂമ്പുചീയല്‍, കുരുമുളകിന്റെ മഞ്ഞളിപ്പ് തുടങ്ങീ രോഗങ്ങള്‍ പ്രളയാനന്തരം വ്യാപകമായതായും കണ്ടെത്തി
മണ്ണിലെ വായുസഞ്ചാരം തിരിച്ചുപിടിക്കാന്‍ വേരുകള്‍ക്ക് ക്ഷതം സംഭവിക്കാതെ മണ്ണ് ഇളക്കികൊടുക്കണമെന്നതാണ് പ്രധാന നിര്‍ദേശം. മണ്ണിലെ നൈട്രജന്‍, പൊട്ടാസിയം എന്നി മൂലകങ്ങള്‍ വീണ്ടെടുക്കാന്‍ 19:19:19പോലെയുള്ള വളങ്ങള്‍ വെള്ളത്തില്‍ കലക്കി തളിക്കണം. വേരിനെ വീണ്ടെടുക്കാന്‍ പച്ച ചാണകത്തിന്റെ തെളി 100 ലിറ്ററെടുത്ത് ഒരുകിലോ ട്രൈക്കോഡര്‍മ ചേര്‍ത്ത് ചെടിയുടെ കടഭാഗത്ത് ഒഴിച്ചുകൊടുക്കാം. ട്രൈക്കോഡര്‍മ സമ്പുഷ്ടചാണകം ഇട്ടുകൊടുക്കുന്നതും നല്ലതാണ്.
കര്‍ഷകര്‍ക്ക് ഇവയെ തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ വീഡിയോ സര്‍വകലാശാല വിജ്ഞാനവ്യാപനവിഭാഗം പുറത്തിറക്കി. എല്ലാ പ്രളയമേഖലകളിലും ഇത് കര്ഷകര്ക്ക്മുന്നില് പ്രദര്‍ശിപ്പിക്കും. ഓരോ രോഗത്തിന്റെയും ലക്ഷണങ്ങളും പ്രതിരോധമാര്‍ഗങ്ങളും പ്രത്യേകമായി ഒരു മിനിറ്റില്‍ അവതരിപ്പിക്കുകയാണ്. മണ്ണില്‍ വായുസഞ്ചാരം ഉറപ്പാക്കാനുള്ള ശാസ്ത്രീയമുറകളും രോഗപ്രതിരോധ ലായനികളുണ്ടാക്കുന്നവിധവും പ്രദര്‍ശിപ്പിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് ഏറെ സഹായകമാണ്.
.