ലഖ്നൗ: 2014 ല്‍ മലിനീകരണം മൂലം ഉത്തര്‍പ്രദേശില്‍ 500ഓളം കുഞ്ഞുങ്ങള്‍ക്ക് ജീവന് നഷ്ടപ്പെട്ടതായി ദേശീയ ഹരിതാ ട്രൈബ്യൂണല്‍. മലിനീകരണ പരിശോധന നടത്തുന്നതിലും, തടയുന്നതിലും ഭരണാധികാരികള്‍ പൂര്‍ണ്ണ പരാജയമായിരുന്നുവെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.
റാപ്തി നദിയിലെ മലിനീകരണ തോത് പരിശോധിക്കുന്നതില്‍ കാണിച്ച അനാസ്ഥയാണ് കുട്ടികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്തതെന്നാണ് ട്രൈബ്യൂണിലിന്റെ വിലിരുത്തല്‍. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായി സമാജ് വാദി പാര്‍ട്ടിയായിരുന്നു 2014ല്‍ ഉത്തര്‍ പ്രദേശ് ഭരിച്ചിരുന്നത്.
അതേസമയം, അന്നുണ്ടായിരുന്ന അവസ്ഥയില്‍ നിന്നും ഇതുവരെ മലിനീകരണ തോതില്‍ മാറ്റം വന്നിട്ടില്ലെന്നും വ്യക്തമാക്കി. ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് 60 കുട്ടികള്‍ മരിച്ച സംഭവത്തില്‍ നിന്നും നടുക്കം മാറുന്നതിന് മുമ്പാണ് സംസ്ഥാന ഭരണാധികരികളുടെ അനാസ്ഥയില്‍ ശിശുമരണം നടന്നതായി ട്രൈബ്യൂണല്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.