ചണ്ഡീഗഢ്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വെച്ച് ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തെ എതിർത്ത യുവതിയെ പുറത്തേക്ക് എറിഞ്ഞു കൊലപ്പെടുത്തി. ഹരിയാനയിലെ ഫത്തേബാദ് ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തിൽ, 27കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
സമൂഹമാധ്യമത്തില്‍ ഫോളോവേഴ്സിനെ കൂട്ടണം, ഭാര്യയുടെ കുളിമുറി ദൃശ്യം പങ്കുവെച്ച് യുവാവ്, അറസ്റ്റ്
ഒൻപത് വയസ്സുള്ള മകനുമൊത്ത് യാത്ര ചെയ്യുമ്പോഴായിരുന്നു അക്രമം നടന്നത്. ട്രെയിൻ ഫത്തേബാദിലെ ടൊഹാന ടൗൺ സ്റ്റേഷനിലെത്തിയപ്പോൾ അമ്മ ഒപ്പമില്ലാതെ കരഞ്ഞുകൊണ്ട് നിൽക്കുന്ന മകനെ കണ്ട് അച്ഛൻ കാര്യം തിരക്കിയപ്പോഴാണ് വിവരം അറിഞ്ഞത്.
യുവതിയും മകനും യാത്ര ചെയ്ത കമ്പാർട്ടുമെന്റിൽ മൂന്ന് യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ട്രെയിനിൽ യുവതിയെ കണ്ട പ്രതി ആക്രമിക്കുകയും പുറത്തേക്ക് തള്ളിയിട്ട ശേഷം ഒപ്പം ചാടുകയുമായിരുന്നു.
സ്റ്റേഷനിലെത്തുന്നതിന് 20 കിലോമീറ്റർ മുൻപ് കൂട്ടിക്കൊണ്ട് പോകാൻ സ്റ്റേഷനിൽ എത്തണമെന്ന് ഭാര്യ പറഞ്ഞുവെന്നും എന്നാൽ ഇപ്പോൾ അവൾ ജീവനോടെയില്ലെന്നും ഭർത്താവ് പറഞ്ഞു. യുവതിയെ തള്ളിയിട്ട ശേഷം ഒപ്പം ചാടിയ പ്രതി സന്ദീപ് പരിക്ക് പറ്റിയതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. റെയിൽവേ പോലീസും യുവതിയുടെ ഭർത്താവും ചേർന്ന് രാത്രി തന്നെ പരിശോധന നടത്തിയെങ്കിലും രാവിലെയാണ് മൃതദേഹം ലഭിച്ചത്.