വാരണാസി: പീഡനത്തിനിരയായി ഗർഭം ധരിച്ച വിദ്യാർത്ഥിനിയെ നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതിനെ തുടർന്ന് മരണം സംഭവിച്ചു. ഉത്തർപ്രദേശ് വാരണാസിയിലെ ചോലപൂരിലാണ് സംഭവം.
അമ്മ മരണപ്പെട്ട പെൺകുട്ടി മുത്തച്ഛന്റെ കൂടെയാണ് താമസിച്ചിരുന്നത്. പെൺകുട്ടിയെ പ്രതി ഈ കാലങ്ങളിൽ പീഡനത്തിന് ഇരയാക്കുകയായിരുന്നു. വിദ്യാർത്ഥിനി ഗർഭിണി ആയതോടെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് നവപുരയിലെ ഗണേഷ് ലക്ഷ്മി ആശുപത്രിയിൽ ബലം പ്രയോഗിച്ച് കൊണ്ടുപോവുകയും ഗർഭഛിദ്രം നടത്തുകയുമായിരുന്നു.
സംഭവത്തിൽ പ്രതികളായ പ്രദുമ്ന യാദവ്, അനുരാഗ് ചൗബേ, ഷീല പട്ടേൽ, ഡോ. ലാലൻ പട്ടേൽ എന്നിവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.