ന്യൂഡൽഹി: ദ്രൗപദി മുർമു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ചുമതലയേൽക്കും. മൂന്ന് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെ വ്യക്തമായ ആധിപത്യത്തോടെയാണ് ദ്രൗപദി മുന്നേറുന്നത്. ആദിവാസി വിഭാഗത്തിൽ നിന്നുളള ആദ്യ രാഷ്ട്രപതിയും രണ്ടാമത്തെ മാത്രം വനിതാ രാഷ്ട്രപതിയുമാകും ദ്രൗപതി മുർമു.
മൂന്നു റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മുർമുവിന്റെ വോട്ട് മൂല്യം 5,77,777. രാഷ്്ട്രപതി തിരഞ്ഞെടുപ്പിൽ വൻതോതിൽ ക്രോസ് വോട്ടിങ്. പ്രതിപക്ഷനിരയിലെ 17 എം.പിമാർ ദ്രൗപദി മുർമുവിന് വോട്ടുചെയ്തു. തിരഞ്ഞെടുപ്പ് ജയത്തിൽ ദ്രൗപദി മുർമുവിനെ യശ്വന്ത് സിൻഹ അഭിനന്ദിച്ചു.
രണ്ടാം റൗണ്ട് വോട്ടെണ്ണലിലും വൻ ലീഡ്. മുർമുവിന് ആകെ ലഭിച്ചത് 1,349 പേരുടെ പിന്തുണ, മൂല്യം 4,83,299. യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത് 537 പേരുടെ പിന്തുണ മാത്രം. മൂല്യം 1,89,876. ഇതുവരെ എണ്ണിയത് എംപിമാരുടെയും 10 സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെയും വോട്ട്. അദ്യ റൗണ്ടിൽ പാർലമെൻറ് അംഗങ്ങളുടെ വോട്ടുകൾ എണ്ണിയപ്പോൾ മുർമുവിന് 540 പേരുടെയും യശ്വന്ത് സിൻഹയ്ക്ക് 208 പേരുടെയും വോട്ട് ലഭിച്ചു. 15 എംപിമാരുടെ വോട്ട് അസാധുവായി.