ന്യൂഡൽഹി: മുൻ ബിജെപി വക്താവ് നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി. നുപൂറിന്റെ പരാമർശം രാജ്യത്ത് കലാപം സൃഷ്ടിച്ചെന്നും ഉദയ്പുർ കൊലപാതകം നടന്നത് പോലും നുപൂറിന്റെ പ്രസ്താവന കാരണമാണെന്നും ജസ്റ്റിസുമാരായ സൂര്യകാന്തും ജെബി പർദിവാലയും നിരീക്ഷിച്ചു.
‘നുപൂറിന്റെ പ്രകോപനപരമായ ചർച്ച ഞങ്ങൾ കണ്ടു. നുപൂർ പറഞ്ഞ രീതിയും പിന്നീട് താനൊരു അഭിഭാഷകയാണെന്ന് പറഞ്ഞതും ലജ്ജാകരമാണ്. രാജ്യത്തോട് നുപൂർ മാപ്പ് പറയണം”-കോടതി വിമർശിച്ചു.പാർട്ടി വക്താവ് എന്നത് എന്തും വിളിച്ച് പറയാനുള്ള ലൈസൻസ് അല്ലെന്ന് കോടതി നിരീക്ഷിച്ചു.
ALSO READ- ഇൻസ്റ്റന്റ് ഉന്മേഷത്തിന് ശബരി കോഫി
തനിക്കെതിരെയുള്ള എല്ലാ എഫ്ഐആറും ഡൽഹിയിലേക്ക് മാറ്റണമെന്ന നുപൂർ ശർമയുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. നുപൂർ ഭീഷണി നേരിടുന്നുണ്ടെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
”നുപൂർ ഭീഷണി നേരിടുകയാണോ അതോ സുരക്ഷാ ഭീഷണിയായി നുപൂർ മാറിയോ? രാജ്യത്തുടനീളം നുപൂർ വികാരങ്ങൾ ആളിക്കത്തിച്ചു. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങൾക്ക് ഈ സ്ത്രീ ഉത്തരവാദിയാണ്”- ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.