മുംബൈ: മഹാരാഷ്ട്രയിൽ പൂട്ടിക്കിടന്ന കടമുറിയ്ക്കുള്ളിൽനിന്ന് മനുഷ്യശരീരഭാഗങ്ങൾ കണ്ടെത്തി. മുംബൈ നാകെ മേഖലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കെട്ടിടത്തിന്റെ ബേസ്മെന്റിലുള്ളതും പൂട്ടിക്കിടക്കുന്നതുമായ കടയ്ക്കുള്ളിൽ നിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.
ഡ്രൈവര്‍ വാഹനം പിന്നോട്ടെടുത്തു, സ്കൂള്‍ വാന്‍ ദേഹത്ത് കയറിയിറങ്ങി രണ്ടാംക്ലാസ്സുകാരനു ദാരുണാന്ത്യം
കടയ്ക്കുള്ളിൽനിന്ന് കുറച്ചുദിവസമായി ദുർഗന്ധം വരുന്നുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഞായറാഴ്ച രാത്രി, സമീപവാസികൾ പോലീസിനെ വിവരം അറിയിച്ചത്. കടയ്ക്കുള്ളിൽ നിറയേ ആക്രിസാധനങ്ങളായിരുന്നു. രണ്ട് പ്ലാസ്റ്റിക് പാത്രങ്ങൾ തുറന്നപ്പോഴാണ് മനുഷ്യന്റെ ചെവികൾ, തലച്ചോറ്, കണ്ണുകൾ, മുഖത്തിന്റെ ചില ഭാഗങ്ങൾ എന്നിവ കണ്ടെത്തിയത്. കൂടുതൽ അന്വേഷണങ്ങൾക്കായി ഫോറൻസിക് സംഘം ഇവ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
ഈ കടയുടമയുടെ രണ്ട് ആൺമക്കളും ഡോക്ടർമാരാണെന്നും ഒരുപക്ഷെ മെഡിക്കൽ ആവശ്യങ്ങൾക്കായി ഇവ സൂക്ഷിച്ചു വെച്ചതാകാൻ സാധ്യതയുണ്ടന്നും പോലീസ് നിഗമനം പങ്കുവെച്ചു. എന്നിരുന്നാലും എല്ലാ വശങ്ങളും പരിശോധിച്ചു കൊണ്ടുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ കേസ് ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പോലീസ് പറയുന്നു.